കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമായി വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; ഉള്ളിൽ മാരക വിഷം കടന്നുവെന്ന് കണ്ടെത്തൽ; മരിക്കുന്നതിന് മുൻപ് കുട്ടിയുടെ തുറന്നുപറച്ചിൽ കേട്ട് പിതാവിന്റെ ചങ്ക് തകർന്നു; ദാരുണ സംഭവം ഈജിപ്തിൽ!
കെയ്റോ: കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. തുടർന്ന് ഡോക്ടർമാരുടെ പരിശോധനയിൽ ഉള്ളിൽ മാരക വിഷം കടന്നുവെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ കുട്ടി ആത്മഹത്യ ചെയ്തുവെന്ന് വെളിപ്പെടുത്തുകയായിരിന്നു. ഈജിപ്തിലാണ് ദാരുണ സംഭവം നടന്നത്.
കീടനാശിനി കുടിച്ച് ആണ് വിദ്യാർത്ഥി മരിച്ചത്. ഈജിപ്തിലാണ് സംഭവം നടന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിയെയാണ് മരിച്ചത്. പുകവലിച്ചതിന് മാതാപിതാക്കള്‍ വഴക്കുപറയുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്നാണ് അധികൃതരുടെ റിപ്പോർട്ട്. കുട്ടി പുകവലിക്കുന്ന വിവരം പിതാവ് അറിഞ്ഞിരുന്നു. ഇത് പേടിച്ചാണ് ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.
ഗര്‍ബിയ ഗവര്‍ണറേറ്റിലെ ടാന്‍റയിലെ ഷുബുര്‍ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഇസ്ബത് ബകിറിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമായി, ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ടാന്‍റ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത യൂണിറ്റില്‍ പ്രവേശിപ്പിച്ചതെന്ന് ഗര്‍ബിയ സെക്യൂരിറ്റി മേധാവി മേജര്‍ ജനറല്‍ അയ്മാന്‍ അബ്ദേല്‍ ഹമീദിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈജിപ്തില്‍ പ്രാദേശികമായി ലഭ്യമാകുന്ന മാരക വിഷമുള്ള കീടനാശിനി കുടിച്ചതാണ് കുട്ടിയുടെ ആരോഗ്യ സ്ഥിതി തകരാറിലാക്കിയതെന്ന് മെഡിക്കല്‍ സംഘം പരിശോധനയില്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിച്ച് വൈകാതെ തന്നെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.