ബിജെപി ജില്ല കമ്മിറ്റി അംഗമായ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്‍ എതിര്‍ത്തു; വീടു നിര്‍മാണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതും വൈരാഗ്യമായി; കാട്ടുപന്നികളെ വെടിവയ്ക്കാനുളള പഞ്ചായത്തിന്റെ ഷൂട്ടേഴ്‌സ് സംഘത്തിലെ അംഗത്തിന് ഉന്നം പിഴച്ചില്ല; അമ്മയോട് പ്രതി സൗഹൃദത്തിന് ശ്രമിച്ചെന്ന് മകന്റെ മൊഴിയും; കൈതപ്രത്ത് കൂസലില്ലാതെ എല്ലാം സമ്മതിച്ച് സന്തോഷും
പിലാത്തറ: കൈതപ്രത്തെ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ 'അലുമിനി സൗഹൃദം' സ്ഥിരീകരിച്ച് മൊഴികള്‍. പ്രതി എന്‍.കെ.സന്തോഷ് കുറ്റസമ്മതം നടത്തി. സന്തോഷും രാധാകൃഷ്ണന്റെ ഭാര്യ മിനിയും സഹപാഠികളായിരുന്നു. സന്തോഷിന്റെ പേരില്‍ രാധാകൃഷ്ണന്‍ പരിയാരം പോലീസില്‍ മാസങ്ങള്‍ക്കുമുമ്പ് പരാതി നല്‍കിയിരുന്നു. ഇതിനൊപ്പം രാധാകൃഷ്ണന്റെ മകന്‍ നല്‍കിയ മൊഴിയിലും പ്രതി സന്തോഷ് അമ്മയോട് സൗഹൃദത്തിന് ശ്രമിച്ചതായി ആരോപിക്കുന്നുണ്ട്. സന്തോഷിനെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. കനത്ത സുരക്ഷയില്‍ പരിയാരം പോലീസാണ് തെളിവെടുപ്പ് നടത്തിയത്. കൊല്ലാന്‍ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു. പുതുതായി പണിയുന്ന വീട്ടിലായിരുന്നു രാധാകൃഷ്ണന്‍ വ്യാഴാഴ്ച വെടിയേറ്റ് മരിച്ചത്. ഈ വീടിന്റെ പിന്‍വശത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു തോക്ക്.
വെള്ളിയാഴ്ച വൈകിട്ടാണ് പ്രതിയെ കൈതപ്രത്ത് കൊണ്ടുവന്നത്. ജനങ്ങള്‍ രോഷാകുലരായെങ്കിലും പോലീസ് നിയന്ത്രിച്ചു. സന്തോഷിന് ഭാവവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല രാധാകൃഷ്ണനെ വെടിവെച്ചുകൊന്നത് ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. രാധാകൃഷ്ണന്‍ കൈതപ്രത്ത് പുതുതായി പണിയുന്ന വീടിന്റെ പണിക്കാരനാണ് സന്തോഷ്. രാധാകൃഷ്ണന്റെ മരണ കാരണം നെഞ്ചില്‍ വെടിയേറ്റത് കൊണ്ടാണ് വ്യക്തമായി. വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നല്‍കി. തോക്കും കത്തിയുമായാണ് പ്രതി സന്തോഷ് കൈതപ്രത്ത് എത്തിയത്. വെടിവെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആക്രമിക്കാനാണ് കത്തി കയ്യില്‍ കരുതിയത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നുവെന്നും സന്തോഷ് മൊഴി നല്‍കി. വീട്ടിലേക്ക് കയറി നിമിഷങ്ങള്‍ക്കുളളില്‍ വെടിയുതിര്‍ത്തു. രാവിലെ രാധാകൃഷ്ണന്റെ ഫോണില്‍ വിളിച്ച് സന്തോഷ് ഭീഷണി മുഴക്കി. സന്തോഷ് ഭീഷണിപ്പെടുത്തിയ വിവരം രാധാകൃഷ്ണന്‍ മകനെ അറിയിച്ചിരുന്നു. ഭാര്യയുമായുളള സൗഹൃദം വിലക്കിയത് പ്രകോപനമായെന്ന് ചോദ്യം ചെയ്യലില്‍ സന്തോഷ് പൊലീസിന് മൊഴി നല്‍കി.
രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാന്‍ കഴിയാത്തതിലെ വിരോധം കൊണ്ടാണ് കൊലപാതകമെന്നാണ് എഫ്‌ഐആര്‍. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളാണ്. ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും അത് തുടരാന്‍ സാധിക്കാത്തതിന്റെ വിരോധത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ സന്തോഷിനെതിരെ രാധാകൃഷ്ണന്‍ രണ്ട് മാസം മുന്‍പ് പരിയാരം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഫേസ്ബുക് പോസ്റ്റുകളുടെ പേരിലും പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം. വീടിന്റെ നിര്‍മാണ കരാറിനെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടായെന്നും വിവരമുണ്ട്. വൈകിട്ട് 4.23-ന് സന്തോഷ് തോക്കേന്തി നില്‍ക്കുന്ന ഒരു ചിത്രവും അതിന് താഴെ 'കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പാണ് എന്ന അടിക്കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ കൊല നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബി.ജെ.പി കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗമായ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്‍ എതിര്‍ത്തു. വീടു നിര്‍മാണത്തിന്റെ ചുമതലയില്‍ നിന്ന് രാധാകൃഷ്ണന്‍ സന്തോഷിനെ മാറ്റിയതും വൈരാഗ്യത്തിന് കാരണമായി. ഫോണിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയും ഭീഷണി തുടര്‍ന്ന സന്തോഷ് രാത്രി 7.10 ഓടെ രാധാകൃഷ്ണന്‍ നിര്‍മിക്കുന്ന വീട്ടില്‍ പതിയിരുന്ന് വെടിവയ്ക്കുകയായിരുന്നു. കാട്ടുപന്നികളെ വെടിവയ്ക്കാനുളള പഞ്ചായത്തിന്റെ ഷൂട്ടേഴ്‌സ് സംഘത്തില്‍ അംഗമാണ് സന്തോഷ്.
രാധാകൃഷ്ണന്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വന്ന പെരുമ്പടവ് സ്വദേശിയായ എന്‍ കെ സന്തോഷ് രാധാകൃഷ്ണന്റെ ഭാര്യയുമായി അടുക്കുകയായിരുന്നു. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിനുണ്ടായിരുന്ന അടുപ്പം ഇവരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ബന്ധുക്കളും ബിജെപി നേതാക്കളും മുന്‍കൈയെടുത്താണ് അടുത്തകാലത്ത് പരിഹരിച്ചത്. എന്നാല്‍ ബിജെപി നേതാക്കള്‍ താക്കീതു ചെയ്തിട്ടും സന്തോഷ് അടങ്ങിയില്ല. ഫോണിലൂടെയും അല്ലാതെയും ഇയാള്‍ നിരന്തരം രാധാകൃഷ്ണന്റെ ഭാര്യയെ ശല്യം ചെയ്യുകയായിരുന്നു. ബിജെപി ജില്ലാ കമ്മറ്റി അംഗമാണ് രാധാകൃഷ്ണന്റെ ഭാര്യ. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് രാധാകൃഷ്ണന്റെ നെഞ്ചത്ത് സന്തോഷ് വെടിവെച്ചത്. പോയിന്റ് ബ്ളാങ്കില്‍ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. മുഖാമുഖം നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. കൂടാതെ ഫോണില്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് എത്തി. ഇവിടെവെച്ച് നടന്ന തര്‍ക്കത്തിനൊടുവില്‍ രാധാകൃഷ്ണന് നേര്‍ക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്നും രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ പ്രതി സന്തോഷ് നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.
കൊലപാതകം നടക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് സന്തോഷ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ 'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല' എന്ന് എഴുതിയിരുന്നു. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുന്‍പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു ഉണ്ടായിരുന്നത്. 'കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളുമെന്നത് ഉറപ്പ്' എന്നാണ് സന്തോഷ് കുറിച്ചിരുന്നത്. വേറെയും നിരവധി പോസ്റ്റുകള്‍ പ്രതി സന്തോഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. രാധാകൃഷ്ണന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീടിനു സമീപത്തു നിന്നും സന്തോഷിനെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂര്‍ കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ ഇരുപതുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് മാതമംഗലത്തെത്തിയത്. ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറായിുന്ന ഇദ്ദേഹം ബിജെപിയുടെ പ്രാദേശിക നേതാവു കൂടിയാണ്. 49 വയസുകാരനായ രാധാകൃഷ്ണന്‍ സൗമ്യ സ്വഭാവക്കാരനും ആരോടും വഴക്കിന് പോകുന്നയാളല്ലെന്നും പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.