തലയ്ക്കു മുകളിലായി പാമ്പിനെ കണ്ടതോടെ പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിലെത്തിയവര്‍ ചിതറിയോടി; യാത്രക്കാരെ പരിഭ്രാന്തരാക്കിയ പാമ്പിനെ പിടികൂടിയത് ഏറെ പണിപ്പെട്ട്; പരാതിയുമായി യാത്രക്കാരും ബസ് ജീവനക്കാരും വ്യാപാരികളും

പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കിയ പാമ്പിനെ പിടികൂടി

Update: 2025-06-22 05:40 GMT

പുല്‍പള്ളി: പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കിയ പാമ്പിനെ ഏറെ പണിപ്പെട്ട് പിടികൂടി. നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്ന പഞ്ചായത്ത് സ്റ്റാന്‍ഡിന് പിറകുവശം മുഴുവനും കാട് പിടിച്ച് കിടക്കുയാണ്. ഇവിടെ നിന്നാണ് ബസ് സ്റ്റാന്‍ഡിലേക്ക് പാമ്പ് വന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബസ് സ്റ്റാന്‍ഡ് ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. തലക്ക് മുകളിലോ കാല്‍ച്ചുവട്ടിലോ എപ്പോള്‍ വേണമെങ്കിലും ഇഴജന്തുക്കള്‍ പ്രത്യക്ഷപ്പെടാമെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്ന പഞ്ചായത്ത് സ്റ്റാന്‍ഡിന്റെ പിറകുവശം മുഴുവനും കാട് പിടിച്ച് കിടക്കുയാണ്. ഇവിടെ നിന്നാണ് ഇന്നലെയും യാത്രക്കാര്‍ ഇരിക്കുന്നതിന് തൊട്ടുമുകളില്‍ മേല്‍ക്കൂരയില്‍ പാമ്പ് എത്തിയത്. ഇരിപ്പിടത്തിന് തൊട്ടുമുകളില്‍ മേല്‍ക്കൂരയുടെ കമ്പിയിലായിരുന്നു പാമ്പുണ്ടായിരുന്നത്.

ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയിലാണ് നാട്ടുകാര്‍ പാമ്പിനെ കണ്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പാമ്പിനെ കണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു.

തലയ്ക്കു മുകളിലായി പാമ്പിനെ കണ്ടതോടെ ഇവിടെ ഇരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി നിന്നു. വ്യാപാരികളും ബസ് ജീവനക്കാരും അറിയിച്ചതിനെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരെത്തിയാണ് പാമ്പിനെ പിടികൂടി സ്റ്റാന്‍ഡിന് പുറത്തേക്ക് മാറ്റിയത്. ഇതിന് മുന്‍പും നഗരമധ്യത്തില്‍ ബസ് സ്റ്റാന്‍ഡില്‍ പാമ്പുകളെത്തിയിട്ടുണ്ടെന്ന് വ്യാപാരികളും ബസ് ജീവനക്കാരും പറഞ്ഞു.

ബസ്സ്റ്റാന്‍ഡിന് പുറകുവശം കാടുമൂടിക്കിടക്കുന്ന സ്ഥലമാണ്. ഇവിടെ നിന്നാണ് പാമ്പുകള്‍ ബസ്സ്റ്റാന്‍ഡിലേക്ക് വരുന്നതെന്നാണ് ബസ് തൊഴിലാളികളും സമീപത്തെ വ്യാപാരികളും പറയുന്നത്. സ്റ്റാന്‍ഡിന് പിന്നിലെ കാട് വെട്ടിത്തെളിക്കാന്‍ പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Tags:    

Similar News