പ്രമുഖ ബില്‍ഡറെ ഹണി ട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടി; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അറസ്റ്റില്‍; കീര്‍ത്തി പട്ടേലിന് ഇന്‍സ്റ്റഗ്രാമില്‍ 1.3 ദശലക്ഷം ഫോളോവേഴ്‌സ്; ഭൂമി തട്ടിയെടുക്കലും പണം തട്ടിയെടുക്കല്‍ കേസുകളും യുവതിക്കെതിരെ

പ്രമുഖ ബില്‍ഡറെ ഹണി ട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടി; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അറസ്റ്റില്‍

Update: 2025-06-19 07:41 GMT

സൂറത്ത്: ഹണി ട്രാപ്പ് കേസില്‍ പത്ത് മാസത്തിലേറെയായി ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍. കെട്ടിട നിര്‍മാതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടാന്‍ ശ്രമിച്ച കീര്‍ത്തി പട്ടേല്‍ എന്ന യുവതിയാണ് അഹമ്മദാബാദില്‍ അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള കീര്‍ത്തി പട്ടേല്‍ ആണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 2ന് കീര്‍ത്തിയെ അറസ്റ്റ് ചെയ്യാനായി വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇതു വരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല. പത്തു മാസം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് കീര്‍ത്തി പിടിയിലായത്. ഗുജറാത്തില്‍ തന്നെ വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ പാര്‍ക്കുകയായിരുന്നു കീര്‍ത്തി. ഐപി അഡ്രസ് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അറസ്റ്റ് വൈകുകയായിരുന്നു.

ഒടുവില്‍ അഹമ്മദാബാദിലെ സര്‍ഖേജില്‍ നിന്നുമാണ് ഇവരെ പിടി കൂടിയത്. ഭൂമി തട്ടിയെടുക്കല്‍, പണം തട്ടിയെടുക്കല്‍ കേസുകളും ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൂററ്റില്‍ നിന്നുള്ള കെട്ടിട നിര്‍മാണസംരംഭകനെ ഹണിട്രാപ്പില്‍ കുടുക്കിയാണ് കീര്‍ത്തി കോടികള്‍ സ്വന്തമാക്കിയത്. കേസില്‍ മറ്റ് നാലു പേര്‍ കൂടി പ്രതികളാണ്.

കഴിഞ്ഞവര്‍ഷം ജൂണിലാണ് സൂറത്തില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിക്കെതിരെ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. സ്ഥലങ്ങള്‍ മാറിയും പല സിം കാര്‍ഡുകള്‍ ഉപയോഗിച്ചുമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. അഹമ്മദാബാദിലെ സര്‍കെജ് മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

ടെക്നിക്കല്‍ ടീമിന്റെ സൈബര്‍ വിദഗ്ദ്ധരുടെയും സഹായത്തോടെയാണ് യുവതിയെ ട്രാക്ക് ചെയ്ത് കണ്ടുപിടിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവതിയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ഇന്‍സ്റ്റാഗ്രാമിന്റെ സഹായം തേടിയതായും പൊലീസ് പറഞ്ഞു.

Tags:    

Similar News