തന്റെ അനുമതിയില്ലാതെ അമ്മ സ്വർണം പണയം വെച്ചെന്ന് ആരോപണം; പോലീസ് അന്വേഷണത്തിൽ വഴിത്തിരിവ്; സൈനികനായ മകന്റെ പരാതിയിൽ സ്വന്തം അമ്മ അറസ്റ്റിൽ; പണം ആഭിചാരക്രിയകൾക്കായി ഉപയോ​ഗിച്ചുവെന്നും കണ്ടെത്തൽ; പ്രതിയെ കണ്ട് നാട്ടുകാർക്ക് ഞെട്ടൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Update: 2025-03-24 17:25 GMT

ഇടുക്കി: സ്വന്തം അമ്മയ്‌ക്കെതിരെ പരാതിയുമായി സ്റ്റേഷനിൽ എത്തിയ മകനെ കണ്ട് ആദ്യമൊന്ന് പോലീസ് പതറി. പിന്നാലെ നടന്ന പരിശോധനയിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു. ഇടുക്കിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങേറിയത്. സ്വർണം പണയംവെച്ചു കിട്ടിയ പണം ആഭിചാരക്രിയകൾക്ക് ഉപയോ​ഗിച്ചെന്ന മകൻ്റെ പരാതിയിൽ അമ്മ പോലീസ് പിടിയിലായിരിക്കുന്നത്.

പഴയചിറയിൽ ബിൻസി ജോസിനെ തങ്കമണി പോലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ 14 പവൻ സ്വർണവും സഹോദരിയുടെ 10 പവനും ഇവരുടെ അനുമതിയില്ലാതെ ലോക്കറിൽനിന്ന് എടുത്ത് മാതാവ് ബിൻസി പണയം വച്ചെന്ന സൈനികനായ മകൻ അഭിജിത്തിൻ്റെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പണയംവെച്ചുകിട്ടിയ പണം ആഭിചാരക്രിയകൾക്കായി ഉപയോ​ഗിച്ചതായാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് സ്റ്റേഷൻ എസ്എച്ച്ഒ എബി വ്യക്തമാക്കി. സമീപവാസികളിൽനിന്ന് പലപ്പോഴായി ഇവർ പണം കടം വാങ്ങിയിരുന്നു. മറ്റുള്ളവരുടെ ആഭരണങ്ങൾ വാങ്ങി പണയം വെയ്ക്കുകയും ചെയ്തു. ആഭിചാരങ്ങളിൽ ഏർപ്പെടുന്നവരുടെ അടുത്ത് സ്ഥിരമായി ബിൻസി പോയിരുന്നതായും അദ്ദേഹം പറഞ്ഞു.

പണം കൊടുത്തവർ തിരികെ കിട്ടാഞ്ഞതോടെ വീട്ടിലേക്ക് വരാൻ തുടങ്ങിയതോടെയാണ് കടബാധ്യയെ കുറിച്ച് കുടുംബം അറിയുന്നതെന്നും. ആദ്യഘട്ടത്തിൽ സ്വർണമെടുത്തതായി ബിൻസി വീട്ടുകാരോട് സമ്മതിച്ചിരുന്നില്ല. പക്ഷെ പിന്നീട് ഭർത്താവ് ചോദിച്ചപ്പോഴാണ് കുറ്റം ഏറ്റുപറഞ്ഞത്. തുടർന്നുണ്ടായ തർക്കത്തത്തിന് പിന്നാലെ ബിൻസി തൻ്റെ വീട്ടിലേക്ക് താമസം മാറുകയും പിന്നീട് ഒളിവിൽപോവുകയുമായിരുന്നു.

വണ്ടിപ്പെരിയാറിൽ ആഭിചാരക്രിയ നടത്തുന്ന ഒരാളുടെ അടുത്ത് ഇവർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് ബിൻസിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്ത് അംബികയും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News