അച്ഛനും അമ്മയും വിഷമിക്കരുത്; ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ നിന്നും; മരണം ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെ; ആത്മഹത്യാ തന്നെയെന്ന് പോലീസ്

Update: 2025-03-03 09:29 GMT

തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശൻ (17)നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടിലെ കടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ദർശനെ കണ്ടെത്തിയത്. കുട്ടി കുറച്ച് ദിവസങ്ങളായി പരീക്ഷ പേടിയിലായിരുന്നുവെന്നും പറയുന്നു.

രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. മാതാപിതാക്കളുടെ ഏക മകനായിരുന്നു ദർശൻ.

പരീക്ഷയെ ഓർത്ത് പേടിയും അങ്കലാപ്പും ഉണ്ടായിരുന്നതായും വിവരങ്ങൾ ഉണ്ട്. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പോലീസ് വ്യക്തമാക്കി. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിൽ ഉണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിൽ ദർശൻ എഴുതിയിട്ടുണ്ട്.

Tags:    

Similar News