മുഖത്ത് വൻ ദേഷ്യഭാവം; ഒരു കൈയിൽ കല്ല്; കഴുത്തിലൂടെ കട്ട ചോര ഒലിപ്പിച്ച് നടത്തം; പൊടുന്നനെ പിന്നിലെ കാഴ്ച കണ്ട് ആളുകൾ കുതറിമാറി; 'ഥാര്‍' കൊണ്ടുള്ള ഒരൊറ്റ ഇടിയിൽ യുവാവ് തെറിച്ച് ഓടയിൽ; തർക്കത്തിന് പിന്നിലെ കാരണം പറഞ്ഞ് പോലീസ്!

Update: 2025-06-03 14:43 GMT

നോയിഡ: സമൂഹ മാധ്യമങ്ങളിലെ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച കണ്ട് ആളുകൾ ഒന്നടങ്കം അസ്വസ്ഥമായിരിക്കുകയാണ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. മുഖത്ത് ദേഷ്യഭാവവും ഒരു കൈയിൽ കല്ലുമായി നടന്നുവരുന്ന യുവാവ്. നിമിഷനേരം കൊണ്ട് അവിടെ സംഭവിച്ചത് മറ്റൊന്ന്. പിന്നിലൂടെ കുതിച്ചെത്തിയ മഹേന്ദ്ര 'ഥാർ' കൊണ്ടുള്ള ഒരൊറ്റ ഇടിയിൽ യുവാവ് നേരെ തെറിച്ച് ഓടയിൽ വീഴുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒരു ഇൻസ്റ്റാഗ്രാം കമെന്റിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നോയിഡയിലെ സെക്ടർ 53 -ലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ദൃശ്യങ്ങളിൽ കഴുത്തില്‍ നിന്നും ചോര ഒലിപ്പിച്ച് കൊണ്ട് കൈയിലൊരു വലിയ കരിങ്കല്ലുമായി പിന്നിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് നടന്നു വരുന്ന ഒരു യുവാവിനെ കാണാം. വരുന്നയാളുടെ രൂപം കണ്ട് ഭയന്ന് ഫോണ്‍ ക്യാമറ ഉപയോഗിക്കുന്നയാൾ അല്പം ദൂരേയ്ക്ക് മാറുന്നു. ഇതിനിടെ നടന്ന് വന്ന യുവാവ് റോഡിന് സമീപത്തെ മരത്തിന് അടുത്തേക്ക് നടക്കുന്നതും കാണാം. പെട്ടെന്ന് പിന്നില്‍ നിന്നും ഒരു ഥാർ പാഞ്ഞ് വന്ന് യുവാവിനെ ഇടിക്കുകയും ഇയാൾ സമീപത്തെ ഓടയിലേക്ക് തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.

ഇന്‍സ്റ്റാഗ്രാമിലെ ഒരു കമന്‍റിനെ ചൊല്ലി രണ്ട് പേർ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നോയി‍ഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണർ സുമിത് കുമാർ ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലെ കമന്‍റിനെ ചൊല്ലി ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ തന്നെ ഇരുവരും വാഗ്വാദം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ തെരുവില്‍ ഏറ്റുമുട്ടി.

ശാരീരകമായ ആക്രമണത്തില്‍ ഇരുവര്‍ക്കും സാരമായ പരിക്കേറ്റിരുന്നു. കരിങ്കല്ല് ഉപയോഗിച്ച് വരെ പരസ്പരം ആക്രമിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു. ശാരീരക അക്രമണത്തിനിടെ അവശനായ ഒരാൾ കൈയിലെ കരിങ്കല്ലുമായി നടന്ന് നീങ്ങിയപ്പോൾ, മറ്റേയാൾ തന്‍റെ ഥാർ ഓടിച്ചെത്തി എതിരാളിയെ ഓടയിലേക്ക് ഇടിച്ച് ഇടുകയായിരുന്നു. ഇടിച്ചിട്ടതിന് പിന്നാലെ ഥാറുമായി ഡ്രൈവര്‍ കടന്ന് കളഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ഒളിവില്‍ പോയ ഥാര്‍ ഡ്രൈവറെ ഒടുവിൽ പിടികൂടി.

Tags:    

Similar News