കുമ്പളേങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊന്ന കേസ്; എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Update: 2025-05-31 13:26 GMT

തൃശൂര്‍: കുമ്പളേങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. എട്ട് ബിജെപി പ്രവര്‍ത്തകരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ബിജെപി പ്രവര്‍ത്തകരായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യന്‍, ജോണ്‍സന്‍, ബിജു, സതീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

എട്ട് പേരും ഓരോ ലക്ഷം രൂപ വീതം പിഴയും നല്‍കണം. ബിജുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം നല്‍കണം. 2010 മേയ് 16ന് കുമ്പളക്കാട് ഗ്രാമീണ വായനശാലയുടെ മുന്‍ഭാഗത്തുവച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ആകെ ഒന്‍പത് പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടയില്‍ ആറാം പ്രതി രവി മരിച്ചു.

Tags:    

Similar News