ദേശീയ ബിംബങ്ങളെ എന്നും നിരാകരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റ്കാര്‍ എന്ന് വീണ്ടും തുറന്നുകാട്ടുന്നു; ചില ചിത്രങ്ങള്‍ കമ്യൂണിസ്റ്റ്കാര്‍ക്ക് ഇന്നും അലര്‍ജി; ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ആര്‍ എസ് രാജീവ്

Update: 2025-06-05 08:13 GMT

തിരുവനന്തപുരം: ഭാരതമാതവിന്റെ ചിത്രവുമായി ബന്ധപ്പെട്ട് രാജ് ഭവനിലെ ചടങ്ങ് കൃഷി മന്ത്രി പി പ്രസാദ് ബഹിഷ്‌കരിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ആര്‍ എസ് രാജീവ്.

സ്വാതന്ത്യസമര കാലത്ത് ഇന്ത്യക്കാരില്‍ ദേശീയ വികാരം സൃഷ്ടിക്കുന്നതിനുള്ള ഒരു ഐക്കണ്‍ ആയിരുന്നു ഭാരത മാതാവിന്റെ ചിത്രം. 1936 ല്‍ ഭാരത മാതാവിന്റെ ക്ഷേത്രം വാരണാസിയില്‍ ഉദ്ഘാടനം ചെയ്തത് മാഹാത്മാ ഗാന്ധിജി ആയിരുന്നു. ഒന്നാം സ്വാതന്ത്യ സമരകാലം മുതല്‍ ഭാരത് മാത ഈ രാജ്യത്തെ ജനങ്ങളുടെ വികാരമായി ഇന്നും തുടരുന്നു. ചില കുലം കുത്തികള്‍ മാത്രമാണ് ഇതിനെ എതിര്‍ത്ത് അന്നും ഇന്നും നില്‍ക്കുന്നത്. ദേശീയ ബിംബങ്ങളെ എന്നും നിരാകരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റ്കാര്‍ എന്ന് വീണ്ടും തുറന്നുകാട്ടുന്നു. ചില ചിത്രങ്ങള്‍ കമ്യൂണിസ്റ്റ്കാര്‍ക്ക് ഇന്നും അലര്‍ജിയാണ്. അതുകൊണ്ടാണ് രാം നാഥ് കോവിന്ദ് രാഷ്ട്രപതി ആയതു മുതല്‍ സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ രാഷ്ട്രപതിമാരുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കാത്തത്‌ഫെയ്‌സ് ബുക്ക് കുറിപ്പില്‍ രാജീവ് ആരോപിച്ചു.


Full View


Tags:    

Similar News