മത്സ്യത്തൊഴിലാളിയുടെ പരാതിയിലാണ് കേസെടുത്തത്; സംഭവത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാന്‍ ശ്രമം നടന്നു; കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മന്ത്രി വാസവന്‍

Update: 2025-06-11 13:27 GMT

തിരുവനന്തപുരം: കേരള തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍. തുറമുഖ വകുപ്പല്ല സാധാരണ ഗതിയില്‍ നടപടിയെടുക്കേണ്ടതെന്നും അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് അപകടം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാന്‍ ശ്രമം നടന്നു. കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും'- മന്ത്രി വാസവന്‍ പറഞ്ഞു. എംഎസ്സി എല്‍സ 3 കണ്ടെയ്നര്‍ കപ്പല്‍ അപകടത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസാണ് കേസെടുത്തത്. കണ്ടെയ്നര്‍ കപ്പല്‍ ഉടമയാണ് ഒന്നാം പ്രതി.

ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പല്‍ കൈകാര്യം ചെയ്തു എന്നാണ് കേസ്.

Tags:    

Similar News