കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം; കടിയേറ്റ് നാല്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം

Update: 2025-06-17 12:26 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തെരുവുനായയുടെ അക്രമണം. കടിയേറ്റ് നാല്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നര യോടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ താവക്കരയിലെ പുതിയ ബസ്റ്റാന്‍ഡ്, എസ് ബി ഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് തെരുവുനായ ആളുകളെ കടിച്ചത്.

പ്ലസ് വണ്‍ വിദ്യാര്‍ഥി നീര്‍കടവിലെ നവനീത്, ഫോര്‍ട്ട് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ കൂത്തുപറമ്പിലെ സിബിന്‍, മുഴപ്പിലങ്ങാട് സ്വദേശി അബ്ദുള്‍ നാസര്‍, തളിപ്പറമ്പ് സ്വദേശി ഗണേഷ് കുമാര്‍ , കാങ്കോലിലെ വിജിത്ത്, തമിഴ്‌നാട് ചിന്ന സേലം സ്വദേശി ഭാഗ്യരാജ്, മുണ്ടേരിയിലെ റാഷിദ, എസ് ബി ഐ ജീവനക്കാരന്‍ രജീഷ്, അഞ്ചരക്കണ്ടിയിലെ റജില്‍, എറണാകുളത്തെ രവികുമാര്‍ , കണ്ണപുരത്തെ ശ്രീലക്ഷ്മി, വാരം സ്വദേശി സുഷീല്‍, കുറുവ വട്ടംകുളത്തെ അജയകുമാര്‍, കൂത്തുപറമ്പിലെ സഹദേവന്‍, കീഴറയിലെ ഹമീദ്, രാമന്തളിയിലെ പവിത്രന്‍ , കടംമ്പൂരിലെ അശോകന്‍ , നായാട്ടു പാറ സ്വദേശി സീന, കൂത്തുപറമ്പിലെ മനോഹരന്‍, പുതിയതെരുവിലെ വിജിന, കൊട്ടിയൂരിലെ സാജു, കാഞ്ഞങ്ങാട് സ്വദേശി നന്ദന, മണിക്കടവിലെ ജിനോ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു, തെരുവുനായയുടെ ആക്രമണം. മിക്കവര്‍ക്കും കാലിനാണ് കടിയേറ്റത്. പരുക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തെരുവുനായ്ക്കള്‍ക്കായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് റെസ്‌ക്യൂ ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ കെ രത്‌നകുമാരി പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ തെരുവുനായയുടെ കടിയേറ്റവരെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

രണ്ടു വര്‍ഷം മുന്‍പ്മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടി മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തെരുവുനായ്ക്കളെ കൊല്ലുന്നതിനുള്ള അനുമതിക്കായി സുപ്രീം കോടതി വരെ ജില്ലാ പഞ്ചായത്ത് പോയിരുന്നു. എന്നാല്‍ അനുകൂലവിധി ഉണ്ടാവില്ല. എബിസി കേന്ദ്രങ്ങള്‍ തുടങ്ങുകയാണ് മറ്റൊരു വഴി. ഇതും എല്ലായിടങ്ങളിലും പ്രാവര്‍ത്തികമല്ല. കോര്‍പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവരും സംയുക്തമായി നടപടി സ്വീകരിച്ചാലേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാവൂ. അതിനാല്‍ രണ്ടോ മൂന്നോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് റെസ്‌ക്യൂ ഷെല്‍ട്ടറുകള്‍ തുടങ്ങുകയാണ് വഴിയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ. രത്‌നകുമാരി പറഞ്ഞു. മേയര്‍ മുസ്ലിഹ് മഠത്തില്‍ തുടങ്ങി കോര്‍പറേഷന്‍ അധികൃതരും ജില്ലാ ആശുപത്രിയില്‍ കടിയേറ്റവരെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

Tags:    

Similar News