റേഷന്‍ കടകളില്‍ ഇ-ത്രാസ് ഏര്‍പ്പെടുത്താനുള്ള നീക്കം; എതിര്‍പ്പുമായി വ്യാപാരികള്‍

റേഷന്‍ കടകളില്‍ ഇ-ത്രാസ് ഏര്‍പ്പെടുത്താനുള്ള നീക്കം; എതിര്‍പ്പുമായി വ്യാപാരികള്‍

Update: 2025-06-18 01:29 GMT

കൊച്ചി: റേഷന്‍ കടകളില്‍ ഇ-ത്രാസ് ഏര്‍പ്പെടുത്താനുള്ള ഭക്ഷ്യവിതരണ വകുപ്പിന്റെ നടപടിയില്‍ എതിര്‍പ്പുമായി റേഷന്‍ വ്യാപാരികള്‍ രംഗത്ത്. റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തെയാണ് വ്യാപാരികള്‍ എതിര്‍ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ തട്ടിപ്പ് ഒഴിവാക്കാനാണ് ഇ-പോസും ഇ-ത്രാസുമായി ബന്ധിപ്പിക്കുന്നത്. എന്നാല്‍, ഇത് റേഷന്‍കടകളില്‍ അല്ല, ആദ്യം എന്‍എഫ്എസ്എ ഗോഡൗണുകളിലാണ് നടപ്പിലാക്കേണ്ടതെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

റേഷന്‍ സാധനങ്ങള്‍ തൂക്കി ബോധ്യപ്പെടുത്തി വേണം വ്യാപാരികള്‍ക്ക് കൈമാറേണ്ടതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. പലപ്പോഴും റേഷന്‍ കടകളിലെത്തും മുന്‍പ് സാധനങ്ങള്‍ ചോരുന്നുണ്ടെന്ന് ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു.

എന്നാല്‍, എന്‍എഫ്എസ്എ ഗോഡൗണുകളില്‍ സിസിടിവി സാന്നിധ്യമുണ്ടെന്നും വലിയ അളവിലുള്ള ചരക്ക് ഇ-ത്രാസില്‍ തൂക്കുന്നത് അപ്രായോഗികമാണെന്നും ഭക്ഷ്യവിതരണ വകുപ്പ് പറയുന്നു. സംസ്ഥാനത്തെ റേഷന്‍കടകളിലെ ഇ-പോസ് യന്ത്രവുമായി ഇ-ത്രാസ് ബന്ധിപ്പിക്കാന്‍ ടെന്‍ഡര്‍ വിളിച്ചതിനു പിന്നാലെയാണ് എതിര്‍പ്പുമായി റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തിയത്.

Tags:    

Similar News