ഗുരുവായൂരില്‍ തുളസിത്തറയെ അപമാനിച്ച ഹക്കീമിനെതിര കേസെടുക്കണമെന്ന് ഹൈക്കോടതി; ഗുഹ്യരോമം തുളസിത്തറയിലിട്ട ഹക്കീം മനോരോഗിയെങ്കില്‍ എങ്ങനെ ഹോട്ടലിന് ലൈസന്‍സ് ലഭിച്ചെന്ന് കോടതി; പോലീസ് വിശദീകരണത്തിന് രൂക്ഷ വിമര്‍ശനം

ഗുരുവായൂരില്‍ തുളസിത്തറയെ അപമാനിച്ച ഹക്കീമിനെതിര കേസെടുക്കണമെന്ന് ഹൈക്കോടതി

Update: 2025-03-20 10:13 GMT

കൊച്ചി: ഗുരുവായൂരില്‍ തുളസിത്തറയെ അവഹേളിച്ച പാരഡിസ് ഹോട്ടല്‍ ഉടമ ഹക്കീമിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഗുഹ്യരോമം പറിച്ചെടുത്ത് തുളസിത്തറയില്‍ ഇടുന്ന ഹക്കീമിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ വീഡിയോ പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുക്കാത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. തുളസിത്തറയില്‍ മുടിയിടുന്നത് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനിക്കുന്നതാണ്. അവരുടെ വികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് ചെയ്ത ശേഷവും ഇയാള്‍ ഗുരുവായൂര്‍ പരിസരത്ത് ഹോട്ടല്‍ നടത്തുന്നു എന്നത് ഗൗരവമായ കാര്യമാണ്. ഇയാള്‍ മനോരോഗിയാണെന്ന വാദവും കോടതി തള്ളി.

മനോരോഗിയാണെങ്കില്‍ എങ്ങനെ ഹോട്ടലിന് ലൈസന്‍സി ലഭിച്ചു, വാഹനം ഓടിക്കാന്‍ ലൈസന്‍സ് ലഭിച്ചു എന്നിവ അന്വേഷിക്കണം. ഇത്രയും മോശമായ ഒരു കാര്യം ചെയ്തയാളെ വെറുതേവിട്ടിരിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ഹോട്ടല്‍ ഉടമ തുളസിത്തറയെ അപമാനിക്കുന്ന ദൃശ്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശ്രീരാജ് എന്ന ആള്‍ക്കെതിരെ നേരത്തെ പാലീസ് കേസെടുത്തിരുന്നു. മതസ്പര്‍ദ്ധയുണ്ടാക്കി എന്ന് ആരോപിച്ചാണ് കേസ്. ഈ കേസില്‍ ജാമ്യാപേക്ഷയുമായി ശ്രീരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. ശ്രീരാജിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

Tags:    

Similar News