കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണം; 'ഓപ്പറേഷന്‍ മെലനി'ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്നെറ്റ് സിന്‍ഡിക്കേറ്റിനെ കുരുക്കി എന്‍സിബി; കെറ്റാമെലോണിന്റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി; പിടിച്ചെടുത്തതില്‍ 'കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം' അടങ്ങിയ പെന്‍ഡ്രൈവും ക്രിപ്റ്റോകറന്‍സി വാലറ്റുകളും

കൊച്ചിയില്‍ വന്‍ ലഹരിവേട്ട, 'കെറ്റാമെലന്‍ കാര്‍ട്ടലി'നെ പൂട്ടി എന്‍സിബി

Update: 2025-07-01 15:27 GMT

കൊച്ചി: ഡാര്‍ക്നെറ്റിന്റെ മറവില്‍ ലഹരിമരുന്ന് - ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തിയിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ സിന്‍ഡിക്കറ്റിനെ തകര്‍ത്തെന്ന് എന്‍സിബി (നാഷനല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ). എന്‍സിബിയുടെ കൊച്ചി സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന 'ഓപ്പറേഷന്‍ മെലനി'ലാണ് വന്‍ ലഹരിമരുന്ന് സംഘം വലയിലായത്. കെറ്റാമെലോണിന്റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. മയക്കുമരുന്നടക്കം പിടിച്ചെടുത്തു.

കഴിഞ്ഞ രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ലെവല്‍ 4 ഡാര്‍ക്ക്‌നെറ്റ് വില്‍പ്പന സംഘമാണ് കെറ്റാമെലോണ്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാംഗ്ലൂര്‍, ചെന്നൈ, ഭോപ്പാല്‍, പട്‌ന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എല്‍എസ്ഡി കയറ്റി അയച്ചിരുന്നു.


 



ഡാര്‍ക്നെറ്റ് വഴി ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന സംഘത്തില്‍നിന്ന് വന്‍തോതില്‍ ലഹരിമരുന്നും ക്രിപ്റ്റോകറന്‍സിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു. എന്‍സിബി പിടിച്ചെടുത്ത മരുന്നുകള്‍ക്ക് ഏകദേശം 35.12 ലക്ഷം രൂപ വിലവരും. എല്‍എസ്ഡി ബ്ലോട്ടുകള്‍ ഓരോന്നിനും 2,500-4,000 രൂപ വിലവരും.

ജൂണ്‍ 28 ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാഴ്‌സലുകളില്‍ നിന്ന് 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ പിടിച്ചെടുത്തു. അന്വേഷണത്തില്‍ ഒരു സംശയാസ്പദമായ വ്യക്തിയാണ് പാഴ്‌സലുകള്‍ ബുക്ക് ചെയ്തതെന്ന് കണ്ടെത്തി. ജൂണ്‍ 29 ന് അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന നടത്തി. തിരച്ചിലിനിടെ മയക്കുമരുന്നും ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകളിലേക്ക് ആക്സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന പെന്‍ ഡ്രൈവ്, ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയുള്‍പ്പെടെ വസ്തുക്കളും പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


 



1,127 എല്‍സ്ഡി സ്റ്റാംപുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന്‍ ക്രിപ്‌റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും എന്‍സിബി പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന 'കെറ്റാമെലന്‍' എന്ന ലഹരിമരുന്ന് കാര്‍ട്ടലിന് ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം.

കഴിഞ്ഞ 14 മാസത്തിനിടെ 600 ഷിപ്പ്‌മെന്റുകളാണ് ഡാര്‍ക്നെറ്റ് വഴി 'കെറ്റാമെലന്‍' സംഘം വില്‍പന നടത്തിയതെന്നും എന്‍സിബി കണ്ടെത്തി. ജൂണ്‍ 28ന് കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളില്‍ നിന്നാണ് സംശയം ഉയര്‍ന്നത്. ഇതില്‍ 280 എല്‍എസ്ഡി സ്റ്റാംപുകള്‍ ഉണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പാഴ്സലുകള്‍ ബുക്ക് ചെയ്തതായി സംശയിക്കുന്ന വ്യക്തിയുടെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 131.66 ഗ്രാം കെറ്റാമിനും 847 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഡാര്‍ക്നെറ്റ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന 'കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം' അടങ്ങിയ പെന്‍ഡ്രൈവും ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ലഹരിമരുന്ന് ഇടപാടിന്റെ രേഖകളുള്ള ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും എന്‍സിബി പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്നും എന്‍സിബി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വില്‍പനക്കാരായ കുപ്രസിദ്ധനായ ഡോ.സ്യൂസിന്റെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വെണ്ടര്‍ ഗുംഗ ദിനി'ല്‍ നിന്നാണ് 'കെറ്റാമെലന്‍' കാര്‍ട്ടല്‍ പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നതെന്നും എന്‍സിബി കണ്ടെത്തി. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 35.12 ലക്ഷം രൂപ വിലയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

2023ലാണ് എന്‍സിബി അന്നത്തെ ഏറ്റവും വലിയ ഡാര്‍ക്നെറ്റ് അധിഷ്ഠിത എല്‍എസ്ഡി കാര്‍ട്ടലായ 'സാംബഡ'യെ പിടികൂടിയത്. അന്ന് 29,013 എല്‍എസ്ഡി ബ്ലോട്ടുകള്‍, 472 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുക്കുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags:    

Similar News