അഭിമാനം വാനോളം! ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ഉര്‍വശിയും വിജയരാഘവനും; മലയാളത്തിന് അഞ്ച് അവാര്‍ഡുകള്‍; പുരസ്‌കാരം ഏറ്റുവാങ്ങി മലയാളി പ്രതിഭകള്‍

പുരസ്‌കാരം ഏറ്റുവാങ്ങി മലയാളി പ്രതിഭകള്‍

Update: 2025-09-23 13:41 GMT

ന്യൂഡല്‍ഹി: 2023-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഉന്നതബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും വിതരണം ചെയ്ത വേദിയില്‍ അഭിമാനമായി മലയാളി പ്രതിഭകള്‍. വൈകീട്ട് നാലിന് വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂര്‍ത്തമായി ദേശീയപുരസ്‌കാര വിതരണ ചടങ്ങ് മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തി മോഹന്‍ലാല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച സഹനടന്‍ വിജയരാഘവന്‍, സഹനടി ഉര്‍വശി, മികച്ച മലയാളചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി, പ്രൊഡക്ഷന്‍ ഡിസൈനര്‍ മോഹന്‍ ദാസ്, എഡിറ്റര്‍ മിഥുന്‍ മുരളി, നോണ്‍ ഫീച്ചര്‍ഫിലിം സംവിധായകന്‍ എം.കെ. രാംദാസ്, മികച്ച ശബ്ദരൂപകല്പന നിര്‍വഹിച്ച സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍ തുടങ്ങിയ മലയാളി പ്രതിഭകള്‍ ദേശീയ ചലച്ചിത്രപുരസ്‌കാരം ഏറ്റുവാങ്ങി.

ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് മിഥുന്‍ മുരളി അര്‍ഹനായി. പൂക്കാലം സിനിമയുടെ എഡിറ്റിങ്ങിനാണ് അവാര്‍ഡ്. നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ എം.കെ. രാംദാസ് സംവിധാനം ചെയ്ത നെകലും തെരഞ്ഞെടുത്തു.

എം കെ രാമദാസ് നേക്കല്‍ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമര്‍ശ പുരസ്‌കാരം ഏറ്റുവാങ്ങി. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്റണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം സ്വീകരിച്ചു. സംവിധായകന്‍ ക്രിസ്റ്റോ ടോമി പുരസ്‌കാരം ഏറ്റുവാങ്ങി. ക്രിസ്റ്റോയുടെ മൂന്നാമത്തെ ദേശീയ പുരസ്‌കാരമാണിത്.

ദ കേരളാ സ്റ്റോറി ഒരുക്കിയ സുദീപ്‌തൊ സെന്‍ ആണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. ജവാന്‍ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനും ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേയിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. പാര്‍ക്കിങ് എന്ന ചിത്രത്തിലൂടെ എം.എസ്. ഭാസ്‌കര്‍, വശ് എന്ന ചിത്രത്തിലൂടെ ജാനകി ബോധിവാല എന്നിവര്‍ മികച്ച സഹാതരങ്ങള്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. വാത്തി എന്ന സിനിമയിലൂടെ മികച്ച തമിഴ് സംഗീത സംവിധായകനുള്ള പുരസ്‌കാരം ജി വി പ്രകാശ് കുമാറും ഏറ്റുവാങ്ങി. സംവിധായകന്‍ അശുതോഷ് ഗവാരിക്കറുടെ നേതൃത്വത്തിലുള്ള 11 അംഗ വിധി നിര്‍ണയ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. മലയാളി സംവിധായകന്‍ പ്രദീപ് നായര്‍ സമിതി അംഗമാണ്. അവാര്‍ഡ് വിതരണത്തിന് ശേഷം ജേതാക്കള്‍ക്കായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നുമുണ്ട്.

പുരസ്‌കാര ജേതാക്കള്‍

മികച്ച ചിത്രം- 12ത്ത് ഫെയില്‍ (ഹിന്ദി)

മികച്ച അരങ്ങേറ്റ സംവിധാനം- ആഷിഷ് ബെണ്ഡേ- ആത്മപാംഫ്‌ലെറ്റ് (മറാഠി)

മികച്ച ജനപ്രിയ ചിത്രം- റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

ദേശീയവും സാമൂഹികവും പരിസ്ഥിതി പ്രാധാന്യവുമുള്ള ചിത്രം- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച കുട്ടികളുടെ ചിത്രം- നാള്‍ 2 (മറാഠി)

മികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്‌സ്, ഗെയിമിംഗ്, കോമിക്)- ഹനുമാന്‍ (തെലുങ്ക്)

മികച്ച സംവിധാനം- സുദീപ്‌തോ സെന്‍- ദി കേരള സ്റ്റോറി (ഹിന്ദി)

മികച്ച നടന്‍-

1. ഷാരൂഖ് ഖാന്‍- ജവാന്‍ (ഹിന്ദി)

2. വിക്രാന്ത് മാസി- 12ത്ത് ഫെയില്‍ (ഹിന്ദി)

മികച്ച നടി- റാണി മുഖര്‍ജി- മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ (ഹിന്ദി)

മികച്ച സഹനടന്‍

1. വിജയരാഘവന്‍- പൂക്കാലം (മലയാളം)

2. മുത്തുപേട്ടൈ സോമു ഭാസ്‌കര്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സഹനടി

1. ഉര്‍വശി- ഉള്ളൊഴുക്ക് (മലയാളം)

2. ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി)

മികച്ച ബാലതാരം

1. സുക്രിതി വേണി ബന്ദ്‌റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്)

2. കബീര്‍ ഖണ്ഡാരെ- ജിപ്‌സി (മറാഠി)

3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്‌ടോപ്പ്- നാല്‍ 2 (മറാഠി)

മികച്ച ഗായകന്‍- പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്

മികച്ച ഗായിക- ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി

മികച്ച ഛായാഗ്രഹണം- പ്രശന്തനു മൊഹാപാത്ര- ദി കേരള സ്റ്റോറി (ഹിന്ദി)

മികച്ച സംഭാഷണം- ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)

മികച്ച തിരക്കഥ

1. സായ് രാജേഷ് നീലം- ബേബി (തെലുങ്ക്)

2. രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)

മികച്ച എഡിറ്റിംഗ്- മിഥുന്‍ മുരളി- പൂക്കാലം (മലയാളം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മോഹന്‍ദാസ്- 2018 (മലയാളം)

മികച്ച വസ്ത്രാലങ്കാരം- സച്ചിന്‍ ലവ്‌ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച മേക്കപ്പ്- ശ്രീകാന്ത് ദേശായി- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച പശ്ചാത്തല സംഗീതം- ഹര്‍ഷ്‌വര്‍ധന്‍ രാമേശ്വര്‍- അനിമല്‍ (ഹിന്ദി)

മികച്ച സംഗീത സംവിധാനം- ജി വി പ്രകാശ് കുമാര്‍- വാത്തി (തമിഴ്)

മികച്ച വരികള്‍- കോസര്‍ല ശ്യാം- ഊരു പല്ലേതുരു (തെലുങ്ക്)

മികച്ച നൃത്തസംവിധാനം- വൈഭവി മെര്‍ച്ചെന്റ്- റോക്കി ഓര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

മികച്ച ആക്ഷന്‍ കൊറിയോഗ്രഫി- നന്ദു, പൃഥ്വി- ഹനുമാന്‍ (തെലുങ്ക്)

മികച്ച ഹിന്ദി ചിത്രം- കാതല്‍: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി

മികച്ച കന്നഡ ചിത്രം- കണ്ടീലു- ദി റേ ഓഫ് ഹോപ്പ്

മികച്ച മലയാള ചിത്രം- ഉള്ളൊഴുക്ക്

മികച്ച തമിഴ് ചിത്രം- പാര്‍ക്കിംഗ്

മികച്ച തെലുങ്ക് ചിത്രം- ഭഗവന്ദ് കേസരി

പ്രത്യേക പരാമര്‍ശം- അനിമല്‍ (ഹിന്ദി) (റീ റെക്കോര്‍ഡിംഗ് മിക്‌സര്‍)- എം ആര്‍ രാജാകൃഷ്ണന്‍

Tags:    

Similar News