യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദവുായി ബന്ധപ്പെട്ട നാല് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണമെന്ന് പാക്കിസ്ഥാന്‍; കടുത്ത എതിര്‍പ്പുമായി സമതിയിലെ മറ്റ് അംഗങ്ങള്‍; നല്‍കിയത് ഒരു കമ്മറ്റിയിലെ അധ്യക്ഷ സ്ഥാനം മാത്രം; വിജയിച്ചത് ഇന്ത്യയുടെ നയതന്ത്രം

യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദവുായി ബന്ധപ്പെട്ട നാല് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണമെന്ന് പാക്കിസ്ഥാന്‍;

Update: 2025-06-08 15:16 GMT

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട നാല് കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് ഉള്‍പ്പെടുത്തണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിന് കനത്ത തിരച്ചിടി. സമിതിയിലെ മറ്റ് അംഗങ്ങള്‍ പാക്കിസ്ഥാന്റെ ആവശ്യത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ ഒരു കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം മാത്രമാണ് അവര്‍ക്ക് നല്‍കയത്.

1267 ഉപരോധ കമ്മിറ്റി, 1540 ഉപരോധ കമ്മിറ്റി, 1988 താലിബാന്‍ കമ്മിറ്റി, 1373 കൗണ്ടര്‍ ടെററിസം കമ്മിറ്റി എന്നീ നാലു കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താലിബാന്‍ കമ്മിറ്റിയില്‍ അധ്യക്ഷസ്ഥാനം മാത്രമാണ് നല്‍കിയത്. അതിനൊപ്പം കൗണ്ടര്‍ ടെററിസം കമ്മിറ്റിയില്‍ ഉപാധ്യക്ഷസ്ഥാനവും അനുവദിച്ചു.

പാക്കിസ്ഥാന്റെ ഈ ആവശ്യം യുഎന്‍ കമ്മിറ്റികളെ നിര്‍ണയിക്കുന്നത് വൈകിപ്പിച്ചുവെന്ന് വിമര്‍ശനമുണ്ട്. 2025 ജനുവരിയില്‍ തന്നെ ഇത് തീര്‍പ്പാകേണ്ടതായിരുന്നുവെന്നും എന്നാല്‍ പാക്കിസ്ഥാന്‍ ഇത് അഞ്ചുമാസത്തോളം നീട്ടിക്കൊണ്ടുപോയെന്നും വിമര്‍ശനമുയര്‍ന്നു. പാക്കിസ്താന്റെ നിലപാടിനോട് രക്ഷാസമിതിയിലെ മറ്റ് അംഗങ്ങള്‍ക്ക് യോജിപ്പില്ല.

യുഎന്നിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങള്‍ക്കും ഈ കമ്മിറ്റികളുടെ തലപ്പത്ത് വരാന്‍ ആഗ്രഹമില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ., യു.എസ്. എന്നീ രാജ്യങ്ങളാണ് യുഎന്നിലെ സ്ഥിരാംഗങ്ങള്‍. യുഎന്‍ രക്ഷാസമിതിയിലെ കൗണ്ടര്‍ ടെററിസം കമ്മിറ്റിയില്‍ നേരത്തേ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൗണ്ടര്‍ ടെററിസം അധ്യക്ഷ സ്ഥാനം പാക്കിസ്ഥാന് ലഭിക്കാതിരുന്നതില്‍ വിജയിച്ചത് ഇന്ത്യുടെ നയതന്ത്ര വിജയമായും കണക്കാക്കപ്പെടുന്നു.

'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങളിലെ പാക് പങ്കിനെക്കുറിച്ച് ഇന്ത്യ ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കവേയാണ് നടപടി. രക്ഷാസമിതിയുടെ 2025-ലെ താലിബാന്‍ ഉപരോധസമിതിയുടെ (1988 കമ്മിറ്റി) അധ്യക്ഷസ്ഥാനം പാക്കിസ്ഥാന് ലഭിച്ചത്. അഫ്ഗാനിസ്താന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി, താലിബാനുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവര്‍ക്ക് യാത്രാവിലക്ക്, സാമ്പത്തിക ഉപരോധം എന്നിവ ഏര്‍പ്പെടുത്താനുള്ളതാണ് ഈ സമിതി.

ഗയാനയും റഷ്യയുമാണ് ഈ സമിതിയിലെ മറ്റംഗങ്ങള്‍. അല്‍ജീരിയക്കാണ് 1373 സമിതിയുടെ അധ്യക്ഷസ്ഥാനം. പാകിസ്താനെക്കൂടാതെ ഫ്രാന്‍സ്, റഷ്യ എന്നിവരാണ് മറ്റംഗങ്ങള്‍. ആഗോളതലത്തില്‍ ഭീകരത കയറ്റിയയക്കുന്ന രാജ്യമാണ് പാകിസ്താനെന്നും യുഎന്‍ ആഗോളഭീകരരായി പ്രഖ്യാപിച്ചവരില്‍ ഏറ്റവുംകൂടുതല്‍പേരുള്ളത് അവിടെയാണെന്നും ഇന്ത്യ യുഎന്നില്‍ സ്ഥിരം ശബ്ദമുയര്‍ത്താറുണ്ട്. യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍ എന്നിങ്ങനെ അഞ്ച് സ്ഥിരാംഗങ്ങളും 10 താത്കാലിക അംഗങ്ങളുമാണ് രക്ഷാസമിതിയിലുള്ളത്.

Tags:    

Similar News