ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിൽ സീറ്റ് ലഭിച്ചില്ല; സ്വതന്ത്രരായി മത്സരിക്കാനിറങ്ങിയ നേതാക്കൾക്കെതിരെ നടപടി; 13 പേരെ പുറത്താക്കി കോൺഗ്രസ് നേതൃത്വം

Update: 2024-09-27 12:30 GMT

ഹരിയാന: ഹരിയാന സംസ്ഥാന കോൺഗ്രസ് നേതൃത്വം പതിമൂന്ന് പാർട്ടി നേതാക്കളെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പുറത്താക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കാൻ തീരുമാനിച്ച നേതാക്കളെയാണ് പുറത്താക്കിയത്. "പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ" പേരിൽ ഇവരെ ആറ് വർഷത്തേക്ക് കോൺഗ്രസ് ഹരിയാന യൂണിറ്റ് വെള്ളിയാഴ്ച പുറത്താക്കി.

നരേഷ് ദണ്ഡേ (ഗുഹ്‌ല എസ്‌സി സീറ്റ്), പർദീപ് ഗിൽ (ജിന്ദ്), സജ്ജൻ സിംഗ് ദുൽ (പുന്ദ്രി), സുനിത ബട്ടൻ (പുന്ദ്രി), രാജീവ് മാമുറാം ഗോന്ദർ (നിലോഖേരി-എസ്‌സി), ദയാൽ സിംഗ് സിരോഹി (നിലോഖേരി-എസ്‌സി), വിജയ് ജെയിൻ (പാനിപ്പത്ത് റൂറൽ). ), ദിൽബാഗ് സാൻഡിൽ (ഉചന കലൻ), അജിത് ഫോഗട്ട് (ദാദ്രി), അഭിജീത് സിംഗ് (ഭിവാനി), സത്ബീർ റതേര (ബവാനി ഖേര-എസ്‌സി), നിതു മാൻ (പ്രിത്‌ല), അനിത ദുൽ ബദ്‌സിക്രി (കലയാത്) എന്നിവരെയാണ് പാർട്ടി ഉത്തരവനുസരിച്ച് പുറത്താക്കിയതെന്ന് ഹരിയാന കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ പുറപ്പെടുവിച്ചു.

ഒക്ടോബർ 5നാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിൽ സ്ഥാനാർഥി നിർണയം നടന്നത് മുതൽ പാർട്ടി അംഗങ്ങൾക്കിടയിൽ അസ്വസ്ഥത ഉണ്ടായിരുന്നു. മത്സരിക്കുന്നതിന് സീറ്റ് നിഷേധിച്ചതിൽ ഇടഞ്ഞു നിന്നിരുന്ന നിരവധി പാർട്ടി നേതാക്കളുണ്ടായിരുന്നുവെങ്കിലും പിന്നീട് അവരിൽ ഭൂരിഭാഗം പേരെയും സമാധാനിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞു.

അതേസമയം, കോൺഗ്രസിന് വേണ്ടി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സമ്പത്ത് സിംഗ് പത്രിക സമർപ്പിച്ചതിന് ശേഷം നൽവ സീറ്റിൽ നിന്ന് നാമനിർദ്ദേശ പത്രിക പിൻവലിച്ചപ്പോൾ മറ്റൊരു നേതാവ് രാം കിഷൻ 'ഫൗജി' ബവാനി ഖേരയിൽ മത്സരത്തിൽ നിന്ന് പിന്മാറി.

അംബാല സിറ്റിയിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ നിർമൽ സിങ്ങിനെതിരായ മത്സരത്തിൽ നിന്ന് മുൻ എംഎൽഎ ജസ്ബിർ മലൂർ പിൻമാറി.

അതേസമയം, കോൺഗ്രസ് വിമതയായ നിർമൽ സിംഗിൻ്റെ മകൾ ചിത്ര സർവാര അംബാല സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇവർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്.

Tags:    

Similar News