'ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു രാജ്യം ഒരു ഭര്‍ത്താവ് പദ്ധതിയാണോ? ഓപറേഷന്‍ സിന്ദൂറിന്റെ പേരില്‍ ബി.ജെ.പി വോട്ട് തേടുന്നു'; തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമര്‍ശവുമായി ഭഗവന്ത് മന്‍

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമര്‍ശവുമായി ഭഗവന്ത് മന്‍

Update: 2025-06-03 14:05 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു രാജ്യം ഒരു ഭര്‍ത്താവ് പദ്ധതിയാണോ എന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ബിജെപി ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ വോട്ട് തേടുകയാണെന്ന് ഭഗവന്ത് മന്‍ ആരോപിച്ചു. സിന്ദൂരത്തെ തമാശയാക്കി മാറ്റി. ബിജെപി എല്ലാ വീടുകളിലേക്കും സിന്ദൂരം അയക്കുന്നു. പ്രധാനമന്ത്രിയുടെ പേരിലാണോ സിന്ദൂരം തൊടുന്നതെന്നും ഭഗവന്ത് മാന്‍ ചോദിക്കുന്നു.

ഒരു രാജ്യം ഒരു ഭര്‍ത്താവ്' പദ്ധതിയാണോ ഇതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചോദിച്ചു. ലുധിയാനയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

''ഓപറേഷന്‍ സിന്ദൂറിന്റെ പേരില്‍ വോട്ടുതേടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അവര്‍ 'സിന്ദൂര'ത്തെ തമാശയാക്കി മാറ്റി. എല്ലാ വീടുകളിലേക്കും അവര്‍ സിന്ദൂരമയക്കുകയാണ്. മോദിയുടെ പേരില്‍ നിങ്ങള്‍ സിന്ദൂരം അണിയുമോ? 'ഒരു രാജ്യം ഒരു ഭര്‍ത്താവ്' പദ്ധതിയാണോ ഇത്?'' -മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ ഭഗവന്ത് മന്‍ ചോദിച്ചു.

നേരത്തെ സൈനിക ദൗത്യത്തിന് ഓപറേഷന്‍ 'സിന്ദൂര്‍' എന്ന പേര് നല്‍കിയതിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. പേര് നല്‍കിയത് രാഷ്ട്രീയ പ്രേരിതമായാണെന്നും, സൈനിക നീക്കത്തെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി ആദ്യം ചായക്കടക്കാരന്‍ ആയിരുന്നുവെന്ന് പറഞ്ഞു. പിന്നീട് കാവല്‍ക്കാരനെന്ന് വിശേഷിപ്പിച്ചു. ഇപ്പോള്‍ സിന്ദൂരം വില്‍ക്കാനാണ് നടക്കുന്നതെന്നും മമത വിമര്‍ശിച്ചു.

അതേസമയം ഓപറേഷന്‍ സിന്ദൂര്‍ മോദി സര്‍ക്കാറിന്റെ വിജയമായി രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബി.ജെ.പി നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി വീടുകളിലേക്ക് സിന്ദൂരം അയക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സേന നടത്തിയ ദൗത്യമാണ് ഓപറേഷന്‍ സിന്ദൂര്‍. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു. പഹല്‍ഗാമില്‍ 26 പേരെ ഭാര്യമാര്‍ക്കു മുന്നില്‍വെച്ച് ഭീകരര്‍ വെടിവെച്ച് കൊന്നിരുന്നു.

Similar News