സൗദിയിലെ ബിഷയില്‍ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കള്‍ നാട്ടില്‍ ഏറ്റുവാങ്ങി

Update: 2025-07-05 11:07 GMT

കോഴിക്കോട്: സൗദിയിലെ ബീഷയില്‍ വെടിയേറ്റ് മരിച്ച കാസറഗോഡ് സ്വദേശി ഐസിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ബഷീറിന്‍ന്റെ ജനാസ ഐസിഎഫ് നേതാക്കള്‍ ഏറ്റുവാങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ ദല്‍ഹി ഹൈദരാബാദ് വഴിയാണ് മൃതദേഹം കോഴിക്കോട് എത്തിയത്. .രാത്രി 8 മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ജനാസ ICF ഇന്റര്‍ നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണത്തിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി ജേഷ്ഠ സഹോദരന്‍ ഹസ്സൈനാര്‍ അടക്കമുള്ള ബന്ധുക്കളെ ഏല്‍പ്പിച്ചു.

എയര്‍പോര്‍ട്ട് മര്‍കസ് മസ്ജിദില്‍ ജനാസ നിസ്‌കാരം നിര്‍വ്വഹിച്ചു. പ്രവാസത്തിലെ പ്രസ്ഥാന ബന്ധുക്കളുമായ സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒട്ടേറെ പേര്‍ ജനാസ നിസ്‌കാരത്തില്‍ സംബന്ധിച്ചു. നിസ്‌കാരത്തിന്. സൗദി നാഷണല്‍ പ്രസിഡന്റ് അബ്ദു റഷീദ് സഖാഫി നേതൃത്വം നല്‍കി.

ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ജനാസ എത്തേണ്ടിയിരുന്നത്. മേല്‍ വിമാനം കാന്‍സല്‍ ചെയ്തത് കാരണം ഇന്ന് എത്തുന്ന വിഷയത്തില്‍ ഉറപ്പ് ലഭിച്ചിരുന്നില്ല. കാസര്‍ഗോഡ് എംപി ശ്രീ. രാജ്മോഹന്‍ ഉണ്ണിത്താന്‍ വിഷയത്തില്‍ ഇടപെടുകയും ഹൈദരാബാദ് വഴി കോഴക്കോട്ടേക്കുള്ള വിമാനത്തില്‍ എത്തിക്കുകയുമായിരുന്നു, വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്ന ജനാസ വെള്ളിയാഴ്ച്ച രാവിലെ ഏഴു മണിക്ക് കാസര്‍ഗോഡ് ബന്തടുക്ക ഏണിയാടി ജുമാ മസ്ജിദില്‍ ഖബറടക്കും.

ഐസിഎഫ് സൗദി ട്വപ്യുട്ടി പ്രസിഡന്റ് മുജീബ് എ ആര്‍ നഗര്‍, വെസ്റ്റ് ചാപ്റ്റര്‍ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂര്‍, ജാഫര്‍ താനൂര്‍, ഇസ്ഹാഖ് കൂട്ടായി, അബൂമിസ്ബാഹ് ഐക്കരപ്പടി, അഷ്റഫ് പേങ്ങാട്, അബ്ദുറഷീദ് നജ്റാന്‍, ശംസുദ്ധീന്‍ നിസാമി, സുഹൈര്‍, അന്‍സാര്‍ താനളൂര്‍ തുടങ്ങിയ നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മെയ് 31 ശനിയാഴ്ച രാത്രിയാണ് കാസറഗോഡ് സ്വദേശി ഏണിയാടി കുറ്റിക്കോല്‍ മുഹമ്മദ് ബഷീര്‍ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. ബിഷ നഗിയയില്‍ ബഷീര്‍ ഓടിക്കുന്ന വാഹനം വൃത്തിയാക്കുന്നതിനിടയില്‍ അജ്ഞാതന്‍ വാഹനത്തില്‍ എത്തി വെടിവെക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപ വാസികള്‍ എത്തുമ്പോള്‍ ബഷീര്‍ തന്റെ വാഹനത്തിന് സമീപം വീണു കിടക്കുന്നതാണ് കണ്ടത്. പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴി മദ്ധ്യേ ബഷീര്‍ മരണപ്പെട്ടിരുന്നു. പോലീസ് അന്വേഷണം നടത്തുകയും സഊദ് അബ്ദുല്ല അല്‍ മുഈനി എന്ന സൗദി പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബഷീറിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ല.

15 വര്‍ഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു . ബിഷ ഐസിഎഫ് യൂണിറ്റ് ക്ഷേമകാര്യ സെക്രട്ടറികൂടിയാണ് മരണപെട്ട ബഷീര്‍, ബിഷയിലും സ്വദേശത്തും സാന്ത്വന പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: പരേതയായ മറിയുമ്മ, ഭാര്യ: നസ്റീന്‍ ബീഗം ഉപ്പള, മക്കള്‍: മറിയം ഫിദ (9), മുഹമ്മദ് ബിലാല്‍ (7), അബ്ദുല്ല ആദില്‍(2), സഹോദരങ്ങള്‍: അബൂബക്കര്‍ കുമ്പക്കോട്, അസൈനാര്‍ കുമ്പക്കോട്, കരീം കുമ്പക്കോട്, റസാഖ് കുമ്പക്കോട്, എം സുലൈഖ ബെണ്ടിച്ചാല്‍, ബീ ഫാത്തിമ കോളിയടുക്കം, എം ഖദീജ കൊട്ടിയാടി, പരേതയായ സുഹറ ചട്ടച്ചാല്‍.

പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനും ഐസിഎഫ് പ്രവര്‍ത്തകനുമായ അബ്ദുല്‍ അസീസ് കുന്നുംപുറം ഐസിഎഫ് നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, ക്ഷേ,മകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, ഹാരിസ് പടല റിയാദ് ഐസിഎഫ് സെക്രട്ടറി ഇബ്രാഹീം കരീം, മുജീബുറഹ്മാന്‍ സഖാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Tags:    

Similar News