- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പുകടിയേറ്റയാൾക്ക് അധിക ധനസഹായം; പിശക് അറിയിച്ചിട്ടും അധികതുക തിരച്ചടച്ചില്ല; പാമ്പുകടിയേറ്റയാൾക്കെതിരെ കേസെടുത്തു പൊലിസ്

കണ്ണുർ:പാമ്പുകടിയേറ്റ വ്യക്തിക്ക് സർക്കാർ ധനസഹായം നൽകുന്ന തിനിടെ തുകയിൽ പിശകുപറ്റി തെറ്റു മനസിലായിട്ടും അധികതുക കൈപ്പറ്റിയത് സർക്കാറിലേക്ക് തിരിച്ചടക്കാൻ വിസമ്മതിച്ച പാമ്പുകടിയേറ്റ വ്യക്തിക്കെതിരെ വനംവകുപ്പിന്റെ പരാതിയിൽ കേസെടുത്തു. പാമ്പുകടിയേറ്റ് ചികിത്സ ധനസഹായ തുക അധികമായി കൈപറ്റിയ ചെറുതാഴം ശ്രീസ്ഥയിലെ കെ.വി.രവീന്ദ്രനെ (55)തിരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.രതീശന്റെ പരാതിയിൽ വിശ്വാസവഞ്ചനക്ക് പരിയാരം പൊലീസ് കേസെടുത്തത്.
2020 ഓഗസ്റ്റ് 14നാണ് പാമ്പുകടിയേറ്റ് ചികി ധനസഹായ തുകയായ 67,073 രൂപ കൈമാറാൻ ബാങ്ക് വഴി അടക്കാൻ ഉദ്യോഗസ്ഥർ തയാറായത്. എന്നാൽ തുക എഴുതി ചേർക്കുന്ന ഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വരികയും 6,70,073 എന്ന് തെറ്റായി രേഖപ്പെടുത്തി തുക രവീന്ദ്രന്റെ അക്കൗണ്ടിൽ 14 ന് എത്തിയതോടെ പിശക് മനസി ലായിട്ടും 17 ന് ഇയാൾ രണ്ടു ലക്ഷം രൂപ വീതം മകന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റി.
തുക വകമാറിയതോടെ വനം വകുപ്പ് അധികൃതർ രവീന്ദ്രനുമായി ബന്ധപ്പെട്ടപ്പോൾ 55,000 രൂപ ഇയാൾ തിരിച്ചടച്ചു. ബാക്കിതുക അടയ്ക്കാതെ വന്നതോടെയാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.രതീശൻ പരിയാരം പൊലീസിൽ പരാതി നൽകി. പൊലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.


