- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദിലീപിന് എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പത്മിനിക്ക് ശേഷമായിരിക്കും'; മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപ്പെടും: നടനോട് ഐക്യപ്പെടുന്ന സിനിമാക്കാർക്കിടയിൽ വീണ്ടും വ്യത്യസ്തനായി ആഷിക് അബു
കൊച്ചി:നടി അക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ തുടക്കം മുതൽ എതിരായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ആശിഖ് അബു. ഇപ്പോഴും ആ നിലപാടാണ് അദ്ദേഹം തുടരുന്നതും. എന്നാൽ, നടിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് ദിലീപിനോടുള്ള വിദ്വേഷത്താൽ അല്ലെന്ന് വ്യക്തമാക്കി ആഷിക് അബു വീണ്ടും രംഗത്തെത്തി. മഹാരാജാസിൽ പഠിക്കുന്ന കാലം മുതലേ പരിചയമുള്ള ആളാണ് ദിലീപ് എന്നും അദ്ദേഹത്തിന് എന്തെങ്കിലും തരത്തിൽ തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ അത് റാണി പത്മിനിക്ക് ശേഷമായിരിക്കുമെന്നും ആഷിക് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപ്പെടുമെന്നും നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിക്ക് കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ലെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആഷിക് അബു എഴുതിയ കുറിപ്പിന്റെ പൂർണരൂപം മഹാരാജാസിൽ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വർണ്ണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിങ് മഹാരാജാസിൽ വെച്ചുനടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ട
കൊച്ചി:നടി അക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ തുടക്കം മുതൽ എതിരായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ആശിഖ് അബു. ഇപ്പോഴും ആ നിലപാടാണ് അദ്ദേഹം തുടരുന്നതും. എന്നാൽ, നടിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് ദിലീപിനോടുള്ള വിദ്വേഷത്താൽ അല്ലെന്ന് വ്യക്തമാക്കി ആഷിക് അബു വീണ്ടും രംഗത്തെത്തി.
മഹാരാജാസിൽ പഠിക്കുന്ന കാലം മുതലേ പരിചയമുള്ള ആളാണ് ദിലീപ് എന്നും അദ്ദേഹത്തിന് എന്തെങ്കിലും തരത്തിൽ തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ അത് റാണി പത്മിനിക്ക് ശേഷമായിരിക്കുമെന്നും ആഷിക് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപ്പെടുമെന്നും നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിക്ക് കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ലെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആഷിക് അബു എഴുതിയ കുറിപ്പിന്റെ പൂർണരൂപം
മഹാരാജാസിൽ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വർണ്ണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിങ് മഹാരാജാസിൽ വെച്ചുനടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതും സൗഹൃദത്തിൽ ആവുന്നതും. ഫാൻസ് അസോസിയേഷൻ രൂപപെടുന്നതിനു മുൻപ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ ഹോൾഡ് ഓവർ ആവാതിരിക്കാൻ മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് പല കൂട്ടമായി വിദ്യാർത്ഥികൾ തീയേറ്ററുകളിൽ എത്തുകയും, കൗണ്ടർ ഫോയിലുകൾ സഹോദരന്റെ കയ്യിലും ആലുവ പറവൂർ കവലയിലെ വീട്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്‌നിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.
മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം. നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.