- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശ്ശേരിയിൽ കെ.എം. ഷാജിയെ നിർദേശിച്ച് കോൺഗ്രസ്; ഇബ്രാഹിംകുഞ്ഞിന്റെ പൂർണ്ണ പിന്തുണയുണ്ടെങ്കിൽ മത്സരിക്കാമെന്ന് ഷാജി
കൊച്ചി: കളമശ്ശേരിയിലെ സ്ഥാനാർത്ഥിത്വം കീറാമുട്ടിയായി നിലനിൽക്കുന്ന സാഹചര്യത്തിൽ കെ.എം. ഷാജിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം. പി. രാജീവിനെ ഇടത് സ്ഥാനാർത്ഥിയായി നിശ്ചയിച്ചതോടെ ഇവിടെ ശക്തനായ സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മത്സരിക്കാൻ സന്നദ്ധത അറിയിച്ച കെ.എം. ഷാജി പാർട്ടി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ്.
പാലാരിവട്ടം പാലം അഴിമതി കേസിൽ ആരോപണവിധേയനായ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നത് മറ്റു മണ്ഡലങ്ങളിലും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് കെ എം ഷാജിയുടെ പേര് മുന്നോട്ട് വച്ചത്.
ഇബ്രാഹിംകുഞ്ഞിനേയും പകരം നിർദേശിച്ച മകനേയും സ്ഥാനാർത്ഥിയാക്കരുതെന്ന് ലീഗ് ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരിയിലെ സ്ഥാനാർത്ഥിത്വം കീറാമുട്ടിയായി നിലനിൽക്കുന്ന സാഹചര്യത്തിൽകൂടിയാണ് കെ.എം. ഷാജിയെ കോൺഗ്രസ് മണ്ഡലത്തിലേക്ക് നിർദേശിക്കുന്നത്.
ഷാജിയുമായി ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഷാജി സമ്മതം അറിയിച്ചതായാണ് വിവരം. എന്നാൽ ഇബ്രാഹിംകുഞ്ഞും പാർട്ടിയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ഷാജിയുടെ നിലപാട്. ഇബ്രാഹിംകുഞ്ഞിന്റെ പൂർണ്ണ പിന്തുണയുണ്ടെങ്കിൽ മാത്രമേ കളമശ്ശേരിയിൽ മത്സരത്തിനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.