- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ അഡ്വാനിയും ജോഷിയും അടക്കം 12 പ്രതികൾക്ക് ജാമ്യം; മുതിർന്ന ബിജെപി നേതാക്കളടക്കം എല്ലാ പ്രതികളും കോടതിയിൽ നേരിട്ടു ഹാജരായി; ചുമത്തിയിരിക്കുന്നത് സ്പർധ വളർത്തലും രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ പ്രചരണവും
ലക്‌നോ: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ മുതിർന്ന ബിജെപി നേതാക്കാളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരടക്കം 12 പ്രതികൾക്കു പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും 50,000 രൂപവച്ച് കെട്ടിവച്ച് ജാമ്യം നേടാനാണ് കോടതി അനുമതി നല്കിയത്. അഡ്വാനി അടക്കമുള്ള 13 പ്രതികളും ഇന്നു കോടതിയിൽ ഹാജരായി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ്, ലക്‌നോവിലെ സിബിഐ കോടതിയിലേക്ക് മാറ്റിയത്. എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി അടക്കം പതിമൂന്ന് ബിജെപി നേതാക്കൾ ബാബ്‌റി മസ്ജിദ് പൊളിക്കാൻ ഗൂഢാലോചന നടത്തിയെന്നും കർസേവകരെ പ്രേരിപ്പിച്ചെന്നുമാണ് സിബിഐ കേസ്. ബാബ്‌റി മസ്ജിദ് തകർത്തതിന് കർസേവകർ പ്രതികളായ കേസിനൊപ്പമാണ് ഗൂഢാലോചനക്കേസിലും വിചാരണ നടത്തുന്നത്. ആരോഗ്യകാരണങ്ങളാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നു വിടുതൽ നൽകണമെന്ന അഡ്വാനി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസ് മാറ്റിവയ്ക്കുകയോ നേരിട്ട് ഹാജരാകുന്നതിൽ നിന്നു ഒഴിവു അനുവദിക്കുകയോ ചെയ്യില്ലെന്നു
ലക്‌നോ: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ മുതിർന്ന ബിജെപി നേതാക്കാളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരടക്കം 12 പ്രതികൾക്കു പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും 50,000 രൂപവച്ച് കെട്ടിവച്ച് ജാമ്യം നേടാനാണ് കോടതി അനുമതി നല്കിയത്. അഡ്വാനി അടക്കമുള്ള 13 പ്രതികളും ഇന്നു കോടതിയിൽ ഹാജരായി.
സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ്, ലക്‌നോവിലെ സിബിഐ കോടതിയിലേക്ക് മാറ്റിയത്. എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി അടക്കം പതിമൂന്ന് ബിജെപി നേതാക്കൾ ബാബ്‌റി മസ്ജിദ് പൊളിക്കാൻ ഗൂഢാലോചന നടത്തിയെന്നും കർസേവകരെ പ്രേരിപ്പിച്ചെന്നുമാണ് സിബിഐ കേസ്.
ബാബ്‌റി മസ്ജിദ് തകർത്തതിന് കർസേവകർ പ്രതികളായ കേസിനൊപ്പമാണ് ഗൂഢാലോചനക്കേസിലും വിചാരണ നടത്തുന്നത്. ആരോഗ്യകാരണങ്ങളാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നു വിടുതൽ നൽകണമെന്ന അഡ്വാനി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസ് മാറ്റിവയ്ക്കുകയോ നേരിട്ട് ഹാജരാകുന്നതിൽ നിന്നു ഒഴിവു അനുവദിക്കുകയോ ചെയ്യില്ലെന്നു സിബിഐ കോടതി ജഡ്ജി എസ്.കെ.യാദവ് നിലപാടെടുത്തു.
ഗൂഢാലോചന, രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തുക, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചരണവും ആരോപണവും ഉന്നയിക്കുക, തെറ്റായ പ്രസ്താനകൾ, ക്രമസമാധാനതകർച്ചയുണ്ടാക്കുംവിധം അഭ്യൂഹം പ്രചരിപ്പിക്കുക എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അഡ്വാനി അടക്കമുള്ളവരെ ഗൂഢാലോചനക്കുറ്റത്തിൽ നിന്നു ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പുനർവിചാരണയ്ക്കുത്തരവിട്ടത്.
ഇരുപത്തഞ്ച് വർഷം പഴക്കമുള്ള കേസിൽ ഒരു കാരണവശാലും വിചാരണ നീളാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ വിചാരണ നടത്തി രണ്ടുവർഷത്തിനകം വിധി പറയണമെന്നും പരമോന്നത കോടതി കഴിഞ്ഞ മാസം പത്തൊന്പതിന് നിർദ്ദേശിച്ചു. വിധി പറയും വരെ വിചാരണ കോടതി ജഡ്ജിയെ മാറ്റരുതെന്നും വ്യക്തമാക്കി.