ആലുവ : ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായതിലൂടെ യുവാവ് മരിച്ച സംഭവം അതീവ ദുഃഖകരവും ഗൗരവപൂര്‍ണ്ണവുമാണ്.ഇത് പോലുള്ള മരുന്ന് ബാധകളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ അത്യാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം.

ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷണര്‍സ് അസോസിയേഷന്‍ എറണാകുളം-ഇടുക്കി ജില്ലാ പ്രസിഡന്റ് അക്യു. മാസ്റ്റര്‍. അല്‍താഫ് മുഹമ്മദ് ഇതു സംബന്ധിച്ച് പ്രതികരിച്ച് പറഞ്ഞു:ഇത്തരം അപകടകരമായ മരുന്ന് പ്രയോഗങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിനിര്‍ത്താന്‍ ആരോഗ്യവകുപ്പ് മന്ത്രിയും കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും അടിയന്തിരമായി ഇടപെടണം.

മരുന്നില്ലാതെ സുരക്ഷിതമായി ഫലപ്രദമായി ചികിത്സ ചെയ്യാന്‍ കഴിയുന്ന അക്യുപങ്ചര്‍ പോലുള്ള ശാസ്ത്രീയ ചികിത്സാ രീതികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണം.

വിപത്തുകള്‍ കുറയ്ക്കാനും, പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുമുള്ള മികച്ച വഴിയാണ് അക്യുപങ്ചര്‍.സര്‍ക്കാരിന്റെ ആരോഗ്യനയങ്ങളില്‍ ഇതിന് മതിയായ സ്ഥാനമില്ലാത്തത് ഖേദകരമാണ്. ജനങ്ങള്‍ക്കിടയില്‍ ചികിത്സാ വിവേചനം ഇല്ലാതെ സുരക്ഷിത ചികിത്സ ലഭ്യമാക്കാന്‍ അടിയന്തിര തീരുമാനങ്ങള്‍ വേണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.