- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാസ്കുലാർ രോഗനിർണയവും പ്രതിരോധ മാർഗങ്ങളും; 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ' വാക്കത്തോൺ 9ന്
കോഴിക്കോട്: രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ, ചികിത്സാ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങളിളെ ബോധവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന രാജ്യവ്യാപക ബോധവൽക്കരണ ക്യാംപെയ്ൻ 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ'യുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ വാക്കത്തോൺ സംഘടിപ്പിക്കുന്നു. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്ററുകൾ ഈമാസം 9ന് സംഘടിപ്പിക്കുന്ന വാക്കത്തോൺ കോഴിക്കോട് കൺട്രോൾ റൂം എസിപി നേഷ് കൊറോത്ത്, വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രൊഫ ആർ. സി. ശ്രീകുമാർ എന്നിവർ ഫ്ലാഗ്ഓഫ് ചെയ്യും. ബീച്ച് ഹോട്ടലിന് സമീപമുള്ള ഗുജറാത്തി ഹൈസ്കൂളിൽനിന്നും രാവിലെ 6.30ന് ആരംഭിക്കുന്ന വാക്കത്തോൺ തിരികെ ഗുജറാത്തി ഹൈസ്കൂളിൽ സമാപിക്കും.
ആരോഗ്യമേഖലയിലെ വിദഗ്ധർ, വിവിധ യുവജന ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ വാക്കത്തോണിൽ പങ്കെടുക്കും. വാസ്കുലർ രോഗങ്ങളുടെ മുൻകൂട്ടിയുള്ള നിർണയം, സമയബന്ധിത ചികിത്സ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാക്കത്തോണിന്റെ ലക്ഷ്യം. വാസ്കുലർ രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം കൈകാലുകൾ മുറിച്ചുമാറ്റേണ്ട ഗുരുതരമായ അവസ്ഥയിലേക്ക് രോഗികൾ നയിക്കപ്പെടുന്നു. പ്രത്യേകിച്ചും പ്രമേഹരോഗികളിലാണ് ഈ സാഹചര്യം കൂടുതലായുള്ളത്.
രോഗം ബാധിച്ചുകഴിഞ്ഞാൽ, ഒരു വാസ്കുലർ സർജൻ്റെ കൃത്യസമയത്തുള്ള ഇടപെടൽ അനിവാര്യമാണ്. ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി പോലുള്ള നൂതന ചികിത്സാരീതികളിലൂടെ 95% വരെ അംഗവിഛേദം ഒഴിവാക്കാനാകുമെന്ന് വാസ്കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. സുനിൽ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.




