ചെന്നൈ: കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ ജീവയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.തമിഴില്‍ ഇത്തരം ലൈംഗീകാതിക്രമമൊന്നും ഇല്ലെന്നും മലയാളത്തില്‍ മാത്രമെ ഉള്ളുവെന്നുമായിരുന്നു
താരത്തിന്റെ പ്രതികരണം.ചോദ്യം തുടര്‍ന്നപ്പോള്‍ താരം മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു.ഇ സംഭവം തമിഴ്നാട്ടില്‍ ഉള്‍പ്പടെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിത ജീവയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ മാത്രമാണ് നടക്കുന്നതെന്നും തമിഴില്‍ അല്ലെന്നുമാണ് താരം പറഞ്ഞത്. തമിഴ് സിനിമയില്‍ ലൈംഗിക അതിക്രമം നടക്കുന്നില്ലെന്ന് അവര്‍ എങ്ങനെയാണ് പറയാനാവുന്നത് എന്ന് മനിക്ക് മനസിലാവുന്നില്ല? - ചിന്മയി കുറിച്ചു.നടന്റെ വീഡിയോ അടക്കം പങ്കുവച്ചായിരുന്നു ഗായികയുടെ പ്രതികരണം.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്.തമിഴ് ഉള്‍പ്പടെയുള്ള സിനിമ മേഖലയില്‍ ഇത്തരത്തില്‍ കമ്മിഷനുകള്‍ വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.അതിനിടെയാണ് ജീവ നടത്തിയ പ്രതികരണം രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.