തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ അമ്മ സംഘടനയ്‌ക്കെതിരെയും മലയാള സിനിമക്കെതിരെയും വ്യാപക വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ താരസംഘടനയായ അമ്മയ്‌ക്കെതിരെ ആരോപണവുമായി നടി മല്ലികാ സുകുമാരൻ എത്തിയിരിക്കുയാണ്. എല്ലാം മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂവെന്ന് നടി തുറന്നടിച്ചു.

നടിയുടെ വാക്കുകൾ, അവർ 'കൈനീട്ടം' എന്ന പേരിൽ നൽകുന്ന സഹായത്തിൽ പക്ഷഭേദം കാണിക്കുന്നുണ്ട്. സംഘടനയിൽ കുറേയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിനും അറിയാം. അമ്മയ്ക്കുള്ളിൽ പലരും അവരവരുടെ ഇഷ്ടങ്ങൾ നടത്താൻ നോക്കിയിട്ടുണ്ട്. കൈനീട്ടം എന്ന പേരിലുള്ള സഹായത്തിൽ നിന്ന് അർഹതപ്പെട്ട പലരെയും മാറ്റിനിർത്തുകയാണ്. പക്ഷെ മാസത്തിൽ 15 ദിവസവും വിദേശത്ത് പോകുന്നവർക്ക് ഈ സഹായം ഉണ്ടെന്നും അവർ ആരോപിച്ചു.

നടിക്കുനേരെ അതിക്രമം നടന്നിട്ടുള്ളത് സത്യമായ കാര്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകളൊക്കെ തുടങ്ങിയത്. ഇപ്പോൾ ഏഴുവർഷം പിന്നിട്ടു. അക്കാര്യത്തിൽ സർക്കാർ അന്വേഷണം എന്തായി എന്ന് പറയണം. എന്നിട്ടുവേണം ഇന്നലെ സംഭവിച്ച കാര്യങ്ങൾ എനിക്ക് പറയാൻ.

ഇപ്പോൾ ചാനലുകളിൽ മൈക്ക് കിട്ടുമ്പോൾ എന്തൊക്കെയോ പറയുന്നുണ്ട്. അഭിനയിക്കാൻ അവസരം കിട്ടാൻ ഹോട്ടൽ മുറികളിൽ അഞ്ചും ആറും തവണയൊക്കെ പോകുന്നത്. മോശം പെരുമാറ്റമുണ്ടായാൽ ആദ്യം തന്നെ അത് വിലക്കണം. അതേസമയം, കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടത് പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.