മുംബൈ: നിതേഷ് തിവാരിയുടെ 'രാമായണ' ഹോളിവുഡ് നിലവാരത്തില്‍ ഒരുങ്ങുന്ന ചിത്രമെന്ന് നടന്‍ സണ്ണി ഡിയോള്‍. ചിത്രത്തില്‍ ഹനുമാനായി അഭിനയിക്കുന്നത് സണ്ണി ഡിയോളാണ്. തന്റെ കഥാപാത്രത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും സൂമിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മനസ്സു തുറന്നു.

'നോക്കൂ, അസ്വസ്ഥത ഭയം അതിലേതോ ഉണ്ട്. പക്ഷേ അതാണ് അതിന്റെ ഭംഗി, കാരണം നിങ്ങള്‍ എങ്ങനെ വെല്ലുവിളി ഏറ്റെടുക്കുമെന്നും അതിനോട് എങ്ങനെ പൊരുത്തപ്പെടുമെന്നും നിങ്ങള്‍ സ്വയം കണ്ടെത്തണം. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ അവസരം ലഭിക്കുന്നു. നിര്‍മാതാവായ അമിത്ത് അത് നന്നായി ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്' -അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്നു. രാമായണയുടെ ടീസര്‍ പുറത്തു വന്നതോടെ ചിത്രത്തിന്റെ സ്‌കെയിലിനെയും, ദൃശ്യങ്ങളെയും പലരും പ്രശംസിച്ചു. ഇതുവരെയുള്ള ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒന്നാം ഭാഗത്തില്‍ സണ്ണി ഡിയോളിന് പരിമിതമായ സ്‌ക്രീന്‍ ടൈമേ ഉണ്ടാകൂ എന്ന വാര്‍ത്തയാണ് പുറത്തു വന്നിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ നടന് കൂടുതല്‍ സ്‌ക്രീന്‍ ടൈം ലഭിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വാല്‍മീകി രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. രാവണന്റെ പിടിയില്‍ നിന്ന് സീതയെ രക്ഷിക്കാന്‍ ശ്രീരാമനെയും ലക്ഷ്മണനെയും സഹായിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഹനുമാന്റെ വരവോടെയാണ് ആദ്യ ഭാഗം അവസാനിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ സിനിമയുടെ അവസാനത്തില്‍ ഏകദേശം 15 മിനിറ്റേ സണ്ണി ഡിയോളിന്റെ കഥാപാത്രം ഉണ്ടാകു.

രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ മൊത്തം ബജറ്റ് 4000 കോടി രൂപയാണെന്ന് നിര്‍മാതാവ് നമിത് മല്‍ഹോത്ര സ്ഥിരീകരിച്ചു. അത് ജെയിംസ് കാമറൂണിന്റെ അവതാറിന്റെ(ഭാഗം 1) ബജറ്റിനേക്കാള്‍ കൂടുതലാണ്. ഈ കണക്ക് രാമയണയെ ആഗോളതലത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.