- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരിക്കാൻ രണ്ട് മലയാള ചിത്രങ്ങൾ; 'മലയാളം സിനിമ ഇന്ന്' വിഭാഗത്തിൽ 12 സിനിമകൾ
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) മത്സരവിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'ലൈഫ് ഓഫ് എ ഫാലസ്', സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഖിഡ്കി ഗാവ്' എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.
മേളയുടെ 'മലയാളം സിനിമ ഇന്ന്' വിഭാഗത്തിലേക്ക് 12 സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത 'എബ്ബ്', രാജേഷ് മാധവൻ സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും', ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത 'സമസ്താലോകാ', ആദിത്യാ ബേബി സംവിധാനം ചെയ്ത 'അംബ്രോസിയ', നിപിൻ നാരായണൻ സംവിധാനം ചെയ്ത 'കാത്തിരിപ്പ്', റിനോഷൻ കെ. സംവിധാനം ചെയ്ത 'ശവപ്പെട്ടി', മിനി ഐ.ജി. സംവിധാനം ചെയ്ത 'ആദിസ്നേഹത്തിന്റെ വിരുന്നുമേശ', ശ്രീജിത്ത് എസ്. കുമാർ, ഗ്രിറ്റോ വിൻസെന്റ് കൂട്ടായി സംവിധാനം ചെയ്ത 'ശേഷിപ്പ്', ശ്രീകുമാർ കെ. സംവിധാനം ചെയ്ത 'അന്യരുടെ ആകാശങ്ങൾ', അരുൺ വർധൻ സംവിധാനം ചെയ്ത 'ഒരു അപസർപ്പക കഥ', ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'മോഹം', വിഷ്ണു ബി. ബീന സംവിധാനം ചെയ്ത 'ചാവു കല്യാണം' എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നടനും സംവിധായകനുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെണ്ണും പൊറാട്ടും'. സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ഇത്തവണ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളൊന്നും നിലവിൽ തിയേറ്റർ റിലീസ് ചെയ്തിട്ടില്ല. ഡിസംബർ 12 മുതൽ 19 വരെയാണ് 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്.




