- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഷൂട്ട് ചെയ്യുമ്പോൾ കുറച്ച് ആളുകളേ പാടുള്ളൂ'; സ്വകാര്യഭാഗങ്ങൾ കാണിക്കാന്‍ പാടില്ല; മോഹന്‍ലാല്‍ സാര്‍ ഒരുപാട് ക്ഷമ ചോദിച്ചു; 'തന്മാത്ര'യിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് മീര വാസുദേവ് പറഞ്ഞതിങ്ങനെ
കൊച്ചി: 'തന്മാത്ര'യിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മീര വാസുദേവ്. ഈ രംഗത്തിന്റെ പേരിൽ നിരവധി മുതിർന്ന നടിമാർ സിനിമ വേണ്ടെന്ന് വച്ചതായും എന്നാൽ തനിക്ക് ആ രംഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടിരുന്നുവെന്നും മീര വെളിപ്പെടുത്തി. ചിത്രീകരണ വേളയിൽ തന്റെ സ്വകാര്യതയ്ക്ക് അണിയറപ്രവർത്തകർ നൽകിയ പ്രാധാന്യത്തെക്കുറിച്ചും മോഹൻലാൽ ഉൾപ്പെടെയുള്ളവർ നൽകിയ പിന്തുണയെക്കുറിച്ചും മീര വാസുദേവ് പറഞ്ഞു.
ചിത്രീകരണത്തിനായി കുറഞ്ഞ ആളുകൾ മാത്രമേ സെറ്റിൽ പാടുള്ളൂവെന്നും തന്റെ സ്വകാര്യഭാഗങ്ങളൊന്നും കാണിക്കാന്‍ പാടില്ലെന്നും പറഞ്ഞു. തനിക്ക് നൽകിയ വാക്ക് അണിയറപ്രവർത്തകർ അതേപടി പാലിച്ചതായും അവർ കൂട്ടിച്ചേർത്തു. സംവിധായകൻ ബ്ലെസി, അസോസിയേറ്റ്, ക്യാമറാമാൻ, ഫോക്കസ് പുള്ളർ എന്നിവർ മാത്രമാണ് ആ രംഗം ചിത്രീകരിക്കാനായി അന്ന് സെറ്റിലുണ്ടായിരുന്നത്. മോഹന്‍ലാല്‍ സാര്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് ക്ഷമ ചോദിച്ചു. ഞങ്ങള്‍ രണ്ടു പേരും പരസ്പരം കംഫര്‍ട്ടബിള്‍ ആക്കുകയായിരുന്നു.
'തന്മാത്ര'യുടെ ആദ്യ ചർച്ചയിൽ തന്നെ സംവിധായകൻ ബ്ലെസി തന്നോട് ഈ രംഗത്തെക്കുറിച്ച് വിശദീകരിച്ചിരുന്നുവെന്നും, നോ പറഞ്ഞാലും പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും മീര അനുസ്മരിച്ചു. "എന്നെക്കാൾ മികച്ച താരങ്ങളെ കിട്ടിയിട്ടും ഈ സീനിന്റെ പേരിൽ അവരെ വേണ്ടെന്ന് വച്ചിട്ടുണ്ടെങ്കിൽ എനിക്ക് ആ സീനിന്റെ പ്രസക്തി മനസിലാകുമെന്ന് ഞാൻ പറഞ്ഞു," മീര വ്യക്തമാക്കി.
മോഹൻലാൽ ഉൾപ്പെടെ സെറ്റിലുണ്ടായിരുന്ന എല്ലാവരും തന്റെ സൗകര്യത്തിനാണ് അന്ന് മുൻതൂക്കം നൽകിയതെന്നും, അതുകൊണ്ട് രംഗം ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ലെന്നും നടി വിശദീകരിച്ചു. എന്നിരുന്നാലും, ഈ രംഗം പിന്നീട് ഒരുപാട് നെഗറ്റീവ് രീതിയിൽ പ്രചരിക്കപ്പെട്ടു എന്നും മീര ചൂണ്ടിക്കാട്ടി. "ഇതൊക്കെയും പ്രൊഫഷണൽ കാര്യങ്ങളാണ്, വ്യക്തിപരമായി ഇവിടെ ഒന്നുമില്ല," മീര പറഞ്ഞു.




