- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ഘട്ടത്തിൽ അമ്മയാകണം എന്ന് മാത്രമായിരുന്നു ആഗ്രഹം'; കുഞ്ഞിനിട്ട പേര് ടാറ്റൂ ചെയ്തിട്ടുണ്ട്; അണ്ഡം ശീതീകരിച്ചിട്ടില്ല; ഗർഭകാലത്തിലൂടെ കടന്നുപോകാൻ താല്പര്യമില്ലെന്നും പാർവതി തിരുവോത്ത്
കൊച്ചി: കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്. ഗർഭധാരണത്തിലൂടെ കടന്നുപോകാൻ താൽപര്യമില്ലെന്നും അണ്ഡം ശീതീകരിക്കുന്നതിനോട് വിമുഖതയുണ്ടെന്നും നടി വെളിപ്പെടുത്തി. നടി സുസ്മിത സെൻ ആണ് തനിക്ക് ഈ വിഷയത്തിൽ പ്രചോദനമായതെന്നും പാർവതി വ്യക്തമാക്കി. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.
ഏഴാം വയസ്സിൽത്തന്നെ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും കുഞ്ഞിന് പേര് കണ്ടെത്തുകയും ആ പേര് ടാറ്റൂ ചെയ്യുകയും ചെയ്തിരുന്നുവെന്നും പാർവതി പറഞ്ഞു. തുടക്കത്തിൽ മാതാപിതാക്കൾ ഈ തീരുമാനം ഗൗരവത്തിലെടുത്തിരുന്നില്ലെങ്കിലും ടാറ്റൂ ചെയ്തതറിഞ്ഞതോടെ ഇത് തന്റെ ഗൗരവമുള്ള തീരുമാനമാണെന്ന് അവർക്ക് മനസ്സിലായെന്നും നടി കൂട്ടിച്ചേർത്തു.
ഒരുകാലത്ത് അമ്മയാകാൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ ചിന്തയിൽ നിന്ന് മാറാൻ സാധിച്ചതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും പാർവതി വ്യക്തമാക്കി. "ഒരുപക്ഷേ അമ്മയാകാൻ ഒരിക്കൽ ഞാൻ തയ്യാറായേക്കാം. പക്ഷേ ഇപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആളായി ഞാൻ എന്നെ കാണുന്നില്ല. ഞാൻ അണ്ഡം ശീതീകരിച്ചിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുമില്ല," അവർ പറഞ്ഞു.
ഒരു കുഞ്ഞിനെ പരിപാലിക്കാനും ലാളിക്കാനുമുള്ള കഴിവ് തനിക്കുണ്ടെന്നും അത് തന്റെ വളർത്തുനായയിൽ നിന്നാണ് ലഭിച്ചതെന്നും പാർവതി വെളിപ്പെടുത്തി. ഭാവിയിൽ ഒരു കുഞ്ഞ് വേണമെന്ന് തോന്നുകയാണെങ്കിൽ അത് പങ്കാളിയുടെയും ആഗ്രഹമായിരിക്കുമ്പോൾ മാത്രമായിരിക്കുമെന്നും നടി സൂചിപ്പിച്ചു. നിലവിലെ ലോകസാഹചര്യത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് അവരെ തീയിലേക്ക് എറിയുന്നതിന് തുല്യമാണെന്നും അതുകൊണ്ട് കൂടുതൽ കുട്ടികളെ ഉണ്ടാക്കാൻ താൽപര്യമില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.




