ലോഡി(കാലിഫോർണിയ): ഗൾഫ് വാർ വിമുക്ത ഭടനും, മാനസിക രോഗിയുമായഇന്ത്യൻ അമേരിക്കൻ വംശജർ പൊലീസിന്റെ വെടിയേറ്റു മരിച്ചു കേസ്സിൽ2.5 മില്യൺ ഡോളർ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന്‌നോർതേൺ കാലിഫോർണിയി സിറ്റി തീരുമാനിച്ചു.

1990 ൽ ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമിൽ പങ്കെടുത്തിന്ശേഷംമനോരോഗിയായ മാറിയ പർമിന്ദർ സിംഗാണ്(43) പൊലീസിന്റെ വെടിയേറ്റ്മരിച്ചത്.2014 ഏപ്രിലിലായിരുന്നു സംഭവം സിംഗിന്റെ വീട്ടിൽ നിന്നും ലഭിച്ച 911കോളിനെ തുടർന്നാണ് പൊലീസ് എത്തിയത്. സിങ് ഭാര്യാമാതാവിനെ അക്രമിക്കാൻ ശ്രമിക്കുന്നതായി കുടുംബാംഗമാണ് പൊലീസിനെ അറിയിച്ചത്.

പൊലീസ് വീട്ടിൽ പ്രവേശിക്കുമ്പോൾ കൈയിൽ കത്തിയുമായി പൊലീസിനെ
അക്രമിക്കാൻ പാഞ്ഞടുത്തുവെന്നാണ് പൊലീസ് റിപ്പോർട്ട്.തുടർന്ന് പതിനാലു റൗണ്ടാണ് പൊലീസ് വെടിവെച്ചത്. വെടിയുണ്ടകൾശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും തുളച്ചു കയറി സിങ് നിമിഷങ്ങൾക്കകംമരണമടഞ്ഞു.ഇത്രയും ക്രൂരമായി വധിക്കുവാൻ പൊലീസ് ശ്രമിച്ചതിനാണ് കുടുംബാംഗങ്ങളെനഷ്ടപരിഹാരത്തിന് കേസ്സു ഫയൽ ചെയ്യുവാൻ പ്രേരിപ്പിച്ചത്.

ലോഡി പൊലീസ് തൽസമയ വീഡിയോകളും 911 കോളും, കോടതിയിൽഹാജരാക്കിയെ ങ്കിലും ജൂറി സിംഗിന്റെ കുടുംബാംഗങ്ങൾക്കനുകൂലമായാണ്വിധിച്ചത്. ഇതിനെ തുടർന്നാണ് സിറ്റി നഷ്ടപരിഹാരം നൽകി കേസ്സ്ഒത്തുതീർപ്പാക്കിയത്.