- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിഎ സർക്കാർ ഈ കണക്കിൽ പിന്നിലാണ്; മോദി സർക്കാരിന്റെ കാലത്ത് കശ്മീരിൽ ഭീകരവാദസംഭവങ്ങൾ കുറഞ്ഞു; കൂടുതൽ ഭീകരവാദികളെ വകവരുത്തിയതും കഴിഞ്ഞ നാലുവർഷക്കാലത്തെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: മുൻ യുപിഎ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച മോദി സർക്കാരിന്റെ കാലത്ത് ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറവാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ നാല് വർഷത്തെ കണക്കും എൻ.ഡി.എ ഭരണത്തിന്റെ നാല് വർഷത്തെ കണക്കും താരതമ്യം ചെയ്ത് എൻ.ഐ.എയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. യു.പി.എ ഭരണത്തിന് കീഴിൽ 1218 ഭീകരാക്രമണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മോദിയുടെ കീഴിൽ അത് 1024 ആയി കുറഞ്ഞു. അതേസമയം ഏറ്റുമുട്ടലിൽ കൂടുതൽ ഭീകരരെ കൊലപ്പെടുത്തിയത് മോദിയുടെ ഭരണത്തിന്റെ കീഴിലാണ്. മോദിയുടെ ഭരണത്തിന്റെ നാല് വർഷത്തിനിടെ 580 ഭീകരവാദികളെ വധിച്ചപ്പോൾ മന്മോഹൻ സിങ് ഭരണത്തിന് കീഴിൽ 471 പേരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. സംസ്ഥാനത്തുകൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിലും സർക്കാരിന്റെ കാലത്ത് കുറവ് വന്നിട്ടുണ്ട്. മോദിയുടെ കാലത്ത് 100 പേര് കൊല്ലപ്പെട്ടപ്പോൾ മന്മോഹൻ സിംഗിന്റെ ഭരണകാലത്ത് 108 പേരാണ് കൊല്ലപ്പെട്ടത്.
ന്യൂഡൽഹി: മുൻ യുപിഎ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച മോദി സർക്കാരിന്റെ കാലത്ത് ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറവാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ നാല് വർഷത്തെ കണക്കും എൻ.ഡി.എ ഭരണത്തിന്റെ നാല് വർഷത്തെ കണക്കും താരതമ്യം ചെയ്ത് എൻ.ഐ.എയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
യു.പി.എ ഭരണത്തിന് കീഴിൽ 1218 ഭീകരാക്രമണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മോദിയുടെ കീഴിൽ അത് 1024 ആയി കുറഞ്ഞു. അതേസമയം ഏറ്റുമുട്ടലിൽ കൂടുതൽ ഭീകരരെ കൊലപ്പെടുത്തിയത് മോദിയുടെ ഭരണത്തിന്റെ കീഴിലാണ്. മോദിയുടെ ഭരണത്തിന്റെ നാല് വർഷത്തിനിടെ 580 ഭീകരവാദികളെ വധിച്ചപ്പോൾ മന്മോഹൻ സിങ് ഭരണത്തിന് കീഴിൽ 471 പേരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.
സംസ്ഥാനത്തുകൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിലും സർക്കാരിന്റെ കാലത്ത് കുറവ് വന്നിട്ടുണ്ട്. മോദിയുടെ കാലത്ത് 100 പേര് കൊല്ലപ്പെട്ടപ്പോൾ മന്മോഹൻ സിംഗിന്റെ ഭരണകാലത്ത് 108 പേരാണ് കൊല്ലപ്പെട്ടത്.