തിരുവനന്തപുരം: 2018 ലെ മഴക്കാലത്തുണ്ടായ കടലാക്രമണത്തിൽ നശിച്ച മത്സ്യബന്ധന ഉപകരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2.92 കോടി രൂപ അനുവദിച്ചു. യാനങ്ങൾക്കും ഉപകരണങ്ങൾക്കുമുണ്ടായ പൂർണ്ണമായ നാശനഷ്ടത്തിന് 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് 2.4 കോടി രൂപയുമാണ് അനുവദിച്ചത്. 2018 ൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രൂക്ഷമായ കടലാക്രമണമാണുണ്ടായത്.