അമ്പലത്തറ: വാടക മുറിയിൽ 16 കാരി തുങ്ങി മരിച്ച സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. ജനുവരി 3 ന് അമ്പലത്തറ തട്ടുമ്മലിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരിയായ കർണാടക തുങ്കൂർ സ്വദേരി ആശയുടെ മകൾ സന്ധ്യ(16)യാണ് ഇവർ താമസിക്കുന്ന തട്ടുമ്മലിലെ വാടക മുറിയിൽ തുങ്ങി മരിച്ചത്. ഈ സംഭവത്തിലാണ് പെൺകുട്ടിയെ ഏതാനും മാസങ്ങളായി ലൈംഗികമായി പീഡിപ്പിച്ച ബീഹാർ പിത സ്വദേശി ശ്രതുവർഷാ (22) ലിനെ അമ്പലത്തറ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തത്.

പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച വിദഗ്ധ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനെതുടർന്ന് ബേക്കൽ ഡി വൈ എസ് പി സികെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സിഐ രഞ്ജിത്ത് രവീന്ദ്രനും പാർട്ടിയും നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലാണ് പെൺകൂട്ടിയുടെ അമ്മ ആശയോടൊപ്പം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത്.

10-ക്ലാസിന് ശേഷം പഠനം മതിയാക്കി അമ്മയോടൊപ്പം താമസിച്ചു വന്ന പെൺകുട്ടി ജോലിക്ക്സഹായിക്കാൻ പോകാറുണ്ടായിരുന്നു. എന്നാൽ പെൺകുട്ടി സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടാണ് തുങ്ങി മരണത്തിൽ ആർക്കും ആദ്യം സംശയം ഇല്ലാതിരുന്നത്. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ബീഹാർ സ്വദേശി പെൺകുട്ടിയുടെ അമ്മ ഉയോഗിച്ച് വന്ന ഫോണിലേക്ക് ഇടക്ക് വിളിക്കാറുണ്ടെന്നും കോവിഡ് വാക്‌സിൻ സമയത്ത് ലഭിക്കുന്നതിനായി സ്ത്രീയുടെ നമ്പർ ഉപയോഗിച്ചു വാക്സിൻ ബുക്ക് ചെയ്തതായും കണ്ടെത്തിയത്.

ഇതിൽ സംശയം തോന്നിയ പൊലീസ് യുവാവിനെ പിടികുടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം ഇയാൾ വെളിപ്പെടുത്തിയത്. പീഡനത്തെ തുടർന്നാണ് പെൺകുട്ടി തൂങ്ങിമരിച്ചതന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയതോടെ പ്രതി ആരാണെന്ന് കണ്ടെത്താൻ പൊലീസ് വലിയ പരിശ്രമമാണ് നടത്തിയത്.