ഹൈദരാബാദ്: രാജ്യം വികസനത്തിലും മറ്റും മുന്നോട്ട് വളരെ അധികം കുതിച്ചെങ്കിലും ദളിത് സംരക്ഷണവും അതിന്റെ പേരിലെ ക്രൂരതകൾക്കും ഒരു മാറ്റമില്ല. തെലങ്കാനയിലെ നവാബ്പേട്ട് വില്ലേജിൽ സഹോദരി ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് യുവതിക്ക് ഊരുവിലക്ക് നേരിടേണ്ടി വരികയാണ്.

ഗൂണ്ട്ല സമുദായക്കാരിയായ ജ്യോതിയുടെ സഹോദരി ലത എസ്.സി സമുദായമായ മഡിഗ ജാതിക്കാരനെ വിവാഹം കഴിച്ചിരുന്നു.പിന്നീട് ഇവർ പിരിഞ്ഞപ്പോൾ ലത സഹോദരിയുടെ കൂടെ ആയിരുന്നു താമസം. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത മറ്റ് സുദായാംഗങ്ങൾ സഹോദരിക്ക് അഭയം നൽകിയതിന് ജ്യോതിക്ക് ഊരുവിലക്കും സാമൂഹ്യ ബഹിഷ്‌കരണവും കൽപിച്ചിരികുകയാണ്.

സാമുദായികമായ എതിർപ്പുകൾ മറികടന്നാണ് ലത വിവാഹം കഴിച്ചത്.തനിക്കെതിരെ ഊരുവിലക്ക് ഏർപ്പെടുത്തിയ സമുദായ നേതാക്കൾക്കെതിരെ ജ്യോതി വ്യാഴാഴ്ച പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.