ന്യൂഡൽഹി: താൻ വിഷാദരോഗത്തിന് അടിമയാണ് എന്ന് തുറന്നു പറഞ്ഞ ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. തുടർന്ന് അവർ ചികിത്സയ്ക്കു വിധയമാകുകയും പൂർവ്വധികം ശക്തയായി ജീവിതത്തിലേയ്ക്കും കരിയറിലേയ്ക്കും തിരിച്ചു വരികയും ചെയ്തു. ഇതു കൂടാതെ വിഷാദരോഗം അനുഭവിക്കുന്നവർക്കു താങ്ങും തണലുമാകാനും ദീപിക തയാറായി. ന്യൂ ഡൽഹിയിൽ നടന്ന ഇന്ത്യ ഇക്കണോമിക് സമ്മിറ്റിൽ സംസാരിക്കുപ്പോൾ ദീപിക വീണ്ടും ആ ആശങ്ക പങ്കുവച്ചിരിക്കുകയാണ്.

വിഷാദരോഗത്തിനു പിടിയിൽ നിന്നു പൂർണ്ണമായും മുക്തയാണ് എന്നു തോന്നുന്നില്ല എന്നും വിഷാദരോഗം വീണ്ടും വരുമോ എന്ന ഭയം ഇപ്പോഴും ഉണ്ടെന്നും ദീപിക പറയുന്നു. ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത്. വിഷാദരോഗം ഉണ്ട് എന്നു തുറന്നു പറഞ്ഞ സമയത്തു സിനിമയിൽ തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ട്ടപ്പെട്ടു.

സങ്കടപ്പെട്ടിരിക്കുന്ന എനിക്ക് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയില്ല എന്ന തോന്നൽ ഉണ്ടായിരുന്നതു കൊണ്ടാവാം പലരും തന്നെ സമീപിക്കാൻ മടിച്ചിരുന്നത്. എന്നാൽ ഈ സമയത്തും ഇഷ്ടമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും അഭിനയിക്കാനും പറ്റുന്ന അവസ്ഥയിലായിരുന്നു താൻ എന്നും ദീപിക പറയുന്നു.