- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്കും ജനഗണമനയ്ക്കും മികവിന്റെ യുനെസ്‌കോ പുരസ്‌കാരം; 2,000 രൂപ നോട്ടിൽ ജിപിഎസ് സുരക്ഷ; ജയലളിതയ്ക്ക് അമേരിക്കയിൽ മകൾ; ഉപ്പുക്ഷാമം കൊണ്ട് ഇന്ത്യ പൊറുതിമുട്ടുന്നു; ഇന്ത്യയെ പിടിച്ചുകുലുക്കിയ ഈ വർഷത്തെ പത്ത് വ്യാജ വാർത്തകളുടെ കഥ
വ്യാജവാർത്തകളുടെ കാലമാണിത്. സോഷ്യൽ മീഡിയ ശക്തമായതോടെ, വാർത്തകൾക്കൊപ്പം വ്യാജ വാർത്തകളും പ്രചരിക്കുന്നു. സെലിബ്രിറ്റികളുടെ മരണമടക്കം എത്രയോ വ്യാജവാർത്തകൾ നാം കണ്ടുകഴിഞ്ഞു. ഇന്ത്യയിൽ ശ്രദ്ധ നേടിയ പത്ത് വ്യാജ വാർത്തകളാണ് ചുവടെ. മോദിക്ക് യുനെസ്‌കോ അവാർഡ്:- യുനെസ്‌കോയുടെ പേരിലാണ് ഇക്കൊല്ലം വ്യാജവാർത്തളേറെയും ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്‌കോ തിരഞ്ഞെടുത്തു എന്നതായിരുന്നു വാട്‌സാപ്പിലൂടെ പ്രചരിച്ച വ്യാജ വാർത്തകളിലൊന്ന്. ജനഗണമനയ്ക്കും യുനെസ്‌കോ പുരസ്‌കാരം:- ലോകത്തേറ്റവും മികച്ച ദേശീയ ഗാനമായി ജനഗണമനയെ അൽപം മുമ്പ് തിരഞ്ഞെടുത്തുവെന്നും ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂവെന്നും സൂചിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും ഏറെ പ്രചാരം നേടി. 2008 മുതൽക്ക് പ്രചരിക്കുന്ന വ്യാജ വാർത്തയാണിത്. 2000 നോട്ടിനും പുരസ്‌കാരം:- ഇന്ത്യ പുതിയതായി പുറത്തിറക്കിയ 2000 രൂപ നോട്ടിനും യുനെസ്‌കോ പുരസ്‌കാരം നൽകിയെന്ന വാർത്ത പ്രചരിച്ചു. ഏറ്റവും മികച്ച കറൻസിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത

X
വ്യാജവാർത്തകളുടെ കാലമാണിത്. സോഷ്യൽ മീഡിയ ശക്തമായതോടെ, വാർത്തകൾക്കൊപ്പം വ്യാജ വാർത്തകളും പ്രചരിക്കുന്നു. സെലിബ്രിറ്റികളുടെ മരണമടക്കം എത്രയോ വ്യാജവാർത്തകൾ നാം കണ്ടുകഴിഞ്ഞു. ഇന്ത്യയിൽ ശ്രദ്ധ നേടിയ പത്ത് വ്യാജ വാർത്തകളാണ് ചുവടെ.
- മോദിക്ക് യുനെസ്‌കോ അവാർഡ്:- യുനെസ്‌കോയുടെ പേരിലാണ് ഇക്കൊല്ലം വ്യാജവാർത്തളേറെയും ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്‌കോ തിരഞ്ഞെടുത്തു എന്നതായിരുന്നു വാട്‌സാപ്പിലൂടെ പ്രചരിച്ച വ്യാജ വാർത്തകളിലൊന്ന്.
- ജനഗണമനയ്ക്കും യുനെസ്‌കോ പുരസ്‌കാരം:- ലോകത്തേറ്റവും മികച്ച ദേശീയ ഗാനമായി ജനഗണമനയെ അൽപം മുമ്പ് തിരഞ്ഞെടുത്തുവെന്നും ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂവെന്നും സൂചിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും ഏറെ പ്രചാരം നേടി. 2008 മുതൽക്ക് പ്രചരിക്കുന്ന വ്യാജ വാർത്തയാണിത്.
- 2000 നോട്ടിനും പുരസ്‌കാരം:- ഇന്ത്യ പുതിയതായി പുറത്തിറക്കിയ 2000 രൂപ നോട്ടിനും യുനെസ്‌കോ പുരസ്‌കാരം നൽകിയെന്ന വാർത്ത പ്രചരിച്ചു. ഏറ്റവും മികച്ച കറൻസിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് യുനെസ്‌കോയുടെ കൾച്ചറൽ അവയർനെസ് ഡിപ്പാർട്ട്‌മെന്റ് തലവൻ സൗരഭ് മുഖർജിയാണെന്നും വാർത്ത തുടർന്നു.
- പുതിയ നോട്ടുകളിൽ ജിപിഎസ്:- കള്ളപ്പണം തടയാൻ 1000, 5000 രൂപ നോട്ടുകൾ പിൻവലിച്ച് പുറത്തിറക്കിയ 2000-ന്റെയും 500-ന്റെയും നോട്ടുകളിൽ ജിപിഎസ് സംവിധാനമുണ്ടെന്നായിരുന്നു മര്‌റൊരു വാർത്ത. 120 അടി താഴ്ചയിൽവരെ കുഴിച്ചിട്ടാലും നോട്ടുകൾ കണ്ടെത്താനാകുമെന്നുവരെ തട്ടിപ്പുവാർത്തകൾ പ്രചരിച്ചു. ഇതില്ലെന്ന് സർക്കാരിന് പ്രസ്താവന ഇറക്കേണ്ടിവന്നു.
- പുതിയ നോട്ടുകളിൽ റേഡിയോ ആക്ടീവ് ലിങ്ക്:- ജിപിഎസ് വാർത്ത പൊളിഞ്ഞെങ്കിലും പുതിയ നോട്ടിൽ റേഡിയോ ആക്ടീവ് ഐസോടോപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന വ്യാജവാർത്ത അടുത്തിടെ പ്രത്യക്ഷപ്പപെട്ടു. ഫോസ്ഫറസ് (പി32) ഐസോട്ടോപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നും നോട്ട് ശേഖരം കണ്ടെത്താൻ ആദായനികുതി വകുപ്പ് ഇതുപയോഗിക്കുകയാണെന്നും പ്രചരിക്കപ്പെട്ടു.
- പ്രൊഫൈൽ പിക്ചറും ഐസിസും:- വാട്‌സാപ്പിലെ പ്രൊഫൈൽ ഫോട്ടോകൾ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ ദുരുപയോഗം ചെയ്യുമെന്നായിരുന്നു മറ്റൊരു വാർത്ത. പ്രൊഫൈൽ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ ഡൽഹി പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ടുവെന്നായിരുന്നു വാർത്ത. 25 ദിവസം വരെയെങ്കിലു ഇത് തുടരാൻ വാട്‌സാപ്പിന്റെ സിഇഒ ആവശ്യപ്പെട്ടുവെന്നും വാർത്തയിലുണ്ടായിരുന്നു.
- പത്തുരൂപ നാണയവും അസാധു:- നോട്ട് പിൻവലിക്കലിനെത്തുടർന്ന് പലതരത്തിലുള്ള വ്യാജവാർത്തകളാണ് പ്രചരിച്ചത്. പത്ത് രൂപ നാണയങ്ങൾ റിസർവ് ബാങ്ക് പിൻവലിച്ചു എന്നതായിരുന്നു അതിലൊന്ന്. ആഗ്ര, ഡൽഹി, മീററ്റ് എന്നിവിടങ്ങളിൽ ഇതിന്റെ ഉപയോഗം നിരോധിച്ചതായാണ് വാട്‌സാപ്പിലൂടെ പ്രചരിച്ചത്.
- ജയലളിതയുടെ അമേരിക്കൻ മകൾ:- അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രഹസ്യ ബന്ധത്തിൽ ഒരു മകളുണ്ടെന്നും അവർ അമേരിക്കയിൽ താമസിക്കുകയാണെന്നുമായിരുന്നു മറ്റൊരു വാർത്ത. ഒരു ചിത്രവും ഇതിനൊപ്പം പ്രചരിച്ചിരുന്നു. എന്നാൽ, ഓസ്‌ട്രേലിയയിൽ താമസിക്കുന്ന യുവതിയാണ് ചിത്രത്തിലുള്ളതെന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു.
- 7500 കിലോമീറ്ററോളം ദൈർഘ്യമുള്ള കടൽത്തീരമുള്ള ഇന്ത്യയിൽ ഉപ്പുക്ഷാമമോ? : -വാട്‌സാപ്പിൽ ഇക്കൊല്ലം അത്തരമൊരു ക്ഷാമവും പ്രചരിക്കപ്പെട്ടു. രാജ്യത്തിന്റെ ചില ഭാഗഗങ്ങളിൽ ഉപ്പിന് വലിയതോതിൽ വിലകൂടാനും ഈ വ്യാജവാർത്ത ഇടയാക്കി. പടിഞ്ഞാറൻ യു.പി., ഡൽഹി, മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കൂടുതൽ ബാധിച്ചത്.
- നെഹ്‌റു ഭരണം വടവൃക്ഷമോ?:- ചുവട്ടിൽ മറ്റൊന്നിനെയും വളരാൻ അനുവദിക്കാത്ത വടവൃക്ഷമായി നെഹ്‌റുഭരണത്തിന്റെ ശേഷിപ്പുകൾ ഇന്ത്യയിൽ നിലനിൽക്കുകയാണെന്ന് ബിബിസി ഇന്ത്യ ബ്യൂറോ ചീഫ് മാർക്ക് ടുള്ളി വിലയിരുത്തിയതായുള്ള വാർത്തയും സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചു. ഇതിൽനിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താൻ അദ്ദേഹം മോദിയുടെ സഹായമഭ്യർഥിച്ചതായും വാർത്തയിലുണ്ടായിരുന്നു.
Next Story

