തൊടുപുഴ: കടബാദ്ധ്യതയെ തുടർന്ന് ഇടുക്കിയിൽ ഏലം കർഷകൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. പൂപ്പാറ വട്ടത്തൊട്ടിയിൽ വിജയ(64)നാണ് മരിച്ചത്. ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ ഭാര്യ കൗസല്യയും മക്കളും തറവാട്ടു വീട്ടിലേക്ക് പോയിരുന്നു. രാവിലെ അവർ മടങ്ങിയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വിറകും മറ്റും അടുക്കി വച്ചാണ് ചിതയൊരുക്കിയത്. പൂർണമായും കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ചന്ദനത്തിരിയും കർപ്പൂരവും പൊലീസ് കണ്ടെടുത്തു. രാജേഷ്, രതീഷ്, ബിന്ദു എന്നിവരാണ് വിജയന്റെ മക്കൾ.