- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബു പിടിയിൽ; സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത് ബംഗളൂരുവിൽ നിന്ന് കളിയിക്കാവിളയിൽ എത്തിയപ്പോൾ
തിരുവനന്തപുരം: നിരവധി കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബു പിടിയിൽ. ബംഗളൂരുവിൽ നിന്ന് കളിയിക്കാവിളയിൽ എത്തിയപ്പോഴാണ് ഇയാൾ സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരാഴ്ച മുമ്പ് പട്ടത്ത് ബൈക്കുകളിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളെ പൊലീസ് തെരയുന്നുണ്ടായിരുന്നു. ബാർട്ടൺഹിൽ സ്വദേശി അനന്തനെ (22) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ കൺട്രോൾറൂം അസി. കമ്മിഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾ പൊലീസ് പിന്തുടരുന്നു എന്നറിഞ്ഞ് ബംഗളൂരുവിൽ നിന്ന് കളിയിക്കാവിളയിലെത്തിയ ഉടൻ പൊലീസിന്റെ വലയിലാകുകയായിരുന്നു. ഇതോടെ കേസിലെ അഞ്ച് പ്രതികൾ പൊലീസ് പിടിയിലായി. രണ്ടുപേരെകൂടി ഇനിയും കണ്ടെത്താനുള്ളതായി പൊലീസ് അറിയിച്ചു. ബാർട്ടൺഹിൽ സ്വദേശി ഷൈജു, നെയ്യാറ്റിൻകര തൊളിക്കൽ സ്വദേശികളായ രഞ്ജു, ബിനു, സുമോദ്, പപ്പു, ഹാരിഷ് എന്നിവരാണ് നേരത്തെ പിടിയിലായത്. പട്ടം പി.എസ്.സി ഓഫീസിന് മു
തിരുവനന്തപുരം: നിരവധി കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബു പിടിയിൽ. ബംഗളൂരുവിൽ നിന്ന് കളിയിക്കാവിളയിൽ എത്തിയപ്പോഴാണ് ഇയാൾ സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒരാഴ്ച മുമ്പ് പട്ടത്ത് ബൈക്കുകളിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളെ പൊലീസ് തെരയുന്നുണ്ടായിരുന്നു. ബാർട്ടൺഹിൽ സ്വദേശി അനന്തനെ (22) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ കൺട്രോൾറൂം അസി. കമ്മിഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾ പൊലീസ് പിന്തുടരുന്നു എന്നറിഞ്ഞ് ബംഗളൂരുവിൽ നിന്ന് കളിയിക്കാവിളയിലെത്തിയ ഉടൻ പൊലീസിന്റെ വലയിലാകുകയായിരുന്നു. ഇതോടെ കേസിലെ അഞ്ച് പ്രതികൾ പൊലീസ് പിടിയിലായി. രണ്ടുപേരെകൂടി ഇനിയും കണ്ടെത്താനുള്ളതായി പൊലീസ് അറിയിച്ചു.
ബാർട്ടൺഹിൽ സ്വദേശി ഷൈജു, നെയ്യാറ്റിൻകര തൊളിക്കൽ സ്വദേശികളായ രഞ്ജു, ബിനു, സുമോദ്, പപ്പു, ഹാരിഷ് എന്നിവരാണ് നേരത്തെ പിടിയിലായത്. പട്ടം പി.എസ്.സി ഓഫീസിന് മുന്നിൽവച്ച്മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് റോഡിൽ നിൽക്കുകയായിരുന്ന അനന്തനെ വെട്ടിവീഴ്‌ത്തിയത്.
ആക്രമണത്തിൽ ഇരുപാദങ്ങൾക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ അനന്തൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 31ന് ഗുണ്ടുകാട് സാബുവിന്റെ അനുയായികളും അനന്തുവിന്റെ സംഘവും തമ്മിൽ ബാർട്ടൺഹില്ലിലുണ്ടായ തർക്കവും അടിപിടിയുമാണ്അക്രമത്തിന് കാരണമായത്.