- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിന് ഹോമിയോപ്പതിയിൽ മരുന്നുണ്ട്; മനുഷ്യ ശരീരത്തിൽ ഓക്സിജൻ വർദ്ധിപ്പിക്കാൻ തുള്ളിമരുന്ന്; 10 തുള്ളി വീതം എല്ലാ ദിവസവും രാത്രിയിൽ കഴിച്ചാൽ ഓക്സിജന്റെ അളവ് കൂടും; ആൾ കോവിഡ് മുക്തമാകുകയും ചെയ്യും; വെറും മണ്ടത്തരമെന്ന് പറഞ്ഞ് സൈബർ അറ്റാക്ക് ഉണ്ടായിട്ടും പറഞ്ഞത് സത്യമെന്ന് ഡോ.ലതിക മറുനാടനോട്
കൊച്ചി: മനുഷ്യ ശരീരത്തിൽ ഓക്സിജൻ വർദ്ധിപ്പിക്കാൻ ഹോമിയോപതിയിൽ മരുന്നുണ്ടെന്ന് ഡോ.പി.ടി.എൻ ലതിക. കേവലം തുച്ഛമായ വിലയിൽ ഹോമിയോ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്ന ഒരു തുള്ളിമരുന്നാണിത്. 10 തുള്ളിവീതം എല്ലാ ദിവസം രാത്രിയിൽ കഴിച്ചാൽ ഓക്സിജന്റെ അളവ് കൂടും എന്ന് മാത്രമല്ല കോവിഡ് മുക്തമാകും എന്നും ഡോ. ലതിക മറുനാടനോട് പറഞ്ഞു. അടുത്തിടെ ഇത് സംബന്ധിച്ച് ഒരു വാർത്ത ജന്മഭൂമി ദിനപത്രത്തിൽ വന്നപ്പോൾ ലതികയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. സോഷ്യൽ മീഡിയ വഴി സൈബർ അറ്റാക്ക് വരെയുണ്ടായി. അസംബന്ധമാണ് പറയുന്നതെന്നും അതിനാൽ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വരെയായിരുന്നു ആവശ്യം. ഇതേ തുടർന്നാണ് മറുനാടൻ ഡോ.ലതികയെ കാണാൻ എത്തിയത്.
ഹോമിയോപതിയിൽ ആകെ ഈ ഒരു മരുന്ന് മാത്രമേ ഉള്ളൂ. മറ്റു രോഗത്തിനായി കഴിക്കുന്ന മരുന്നിനൊപ്പം ഇതോ മരുന്ന് 10 തുള്ളിവീതം രാവിലെയും രാത്രിയിലും കഴിച്ചാൽ വളരെ ഫലപ്രദമാണ്. എല്ലാ ഹോമിയോ ഡോക്ടർമാർക്കും ഈ മരുന്നിനെ പറ്റി അറിയാം. മരുന്നിന്റെ പേര് പറയാൻ പാടില്ലാത്തതിനാലാണ് പറയാതിരിക്കുന്നത്. എന്റെ അടുത്തോ മറ്റ് ഡോക്ടർമാരുടെ അടുത്തോ എത്തുന്നവർക്ക് ആ മരുന്ന് ലഭിക്കും. ശ്വാസം മുട്ടലുള്ളവർക്കായിരുന്നു ഈ മരുന്ന് കൊടുത്തുകൊണ്ടിരുന്നത്. കുട്ടികൾക്കാണ് ഏറെ ഗുണം ചെയ്തിരുന്നത്. അവരുടെ ശ്വാസം മുട്ടലുകളൊക്കെ മരുന്ന് കഴിച്ച് ഇല്ലാതായി. കോവിഡ് ബാധിച്ച് ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്നു എന്ന വാർത്ത കണ്ടതോടെയാണ് എന്തു കൊണ്ട് ഈ മരുന്ന് രോഗികൾക്ക് കൊടുത്തുകൂടാ. അഅങ്ങനെയാണ് ഈ മരുന്ന് കോവിഡ് രോഗികൾക്ക് കൊടുത്തത്. അവരെല്ലാം സുഖമായി ഇരിക്കുന്നു എന്ന് ഡോ.ലതിക പറയുന്നു.
ഇക്കാര്യം മറ്റുള്ളവരെക്കൂടി അറിയിക്കാനായാണ് ജന്മ ഭൂമി പത്രത്തിൽ വാർത്ത കൊടുത്തത്. വാർത്ത കൊടുത്തത് എന്റെ സ്ഥിരം പേഷ്യന്റായ കാവാലം ശശികുമാറേട്ടനാണ്. വാർത്ത വന്നതോടുകൂടി വ്യാപകമായ കുറ്റപ്പെടുത്തലുകളാണ് ഉയർന്നു വന്നത്. എനിക്ക് തലയ്ക്ക് സുഖമില്ല എന്ന്പോലും അവർ പറഞ്ഞു പരത്തി. എന്റെ സഹപാഠിപോലും മോശമായ രീതിയിലാണ് പ്രതികരിച്ചത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ ഈ മരുന്ന് രോഗികൾക്ക് കൊടുക്കുന്നത്. നീതിന്യായ വകുപ്പിൽ ഉന്നത പദവിയിലിരിക്കുന്നവർ പോലും മരുന്ന് ഉപയോഗിക്കുന്നുണ്ട്. ഡൽഹിയിൽ നിന്നും വിദേശത്ത് നിന്നും നിരവധിപേർ ബന്ധപ്പെടുന്നുമുണ്ട്. എല്ലാവരോടും നേരിട്ട് വരാനാണ് പറയാറ്. കാരണം അവരുടെ ശരീര പ്രകൃതം കൂടി നോക്കിയെങ്കിൽ മാത്രമേ മരുന്ന് കുറിച്ചു കൊടുക്കാൻ കഴിയൂ. ഞാൻ മരുന്ന് വിൽപ്പന നടത്താറില്ല. ഹോമിയോ മരുന്ന് കിട്ടുന്ന ഏത് മെഡിക്കൽ ഷോപ്പിലും മരുന്ന് ലഭ്യമാണ്. ജർമൻ മെഡിസിനും ഉണ്ട,് ഇന്ത്യൻ നിർമ്മിത മരുന്നും ഉണ്ട്. ജർമൻ ആണെങ്കിൽ വില കൂടും.
കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മുടെ നാട്ടിൽ തന്നെ ചെലവു കുറഞ്ഞ രീതിയിൽ ഹോമിയോ മരുന്ന് നൽകാൻ കഴിയും. ആർസെനികം ആൽബം 30 എന്ന മരുന്ന് കോവിഡ് പ്രതിരോധത്തിന് ഏറെ മികച്ചതാണ്. അതുപോലെതന്നെ ഈ തുള്ളിമരുന്നും ജനങ്ങൾക്ക് നൽകുകയാണെങ്കിൽ കോവിഡ് മരണം തടഞ്ഞു നിർത്താൻ കഴിയും എന്നും ഡോ.ലതിക പറയുന്നു.
പത്രവാർത്ത കണ്ട് സെൻട്രൽ ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ഉദ്യോഗസ്ഥനെത്തി വിവരങ്ങൾ ശേഖരിച്ചു മടങ്ങിയിരുന്നു. കൂടാതെ അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെയുള്ളവർ ലതികയെ ബന്ധപ്പെട്ട് മരുന്നിനെപറ്റി വിശദാംശങ്ങൾ ചോദിച്ചറിയുന്നുണ്ട്. അതേ സമയം കോവിഡ് വാക്സിൻ ആരും എടുക്കരുതെന്ന് അവർ പറയുന്നില്ല.
എന്നാൽ എടുക്കുന്നവർ ഹോമിയോ മരുന്ന കൂടി കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നും പറഞ്ഞു. പാലാരിവട്ടം മാമംഗലത്താണ് ഡോ.ലതികയുടെ താമസം. വീട്ടിൽ വളരെ കുറച്ച് രോഗികളെ മാത്രമേ കാണാറുള്ളൂ. 100 രൂപ മാത്രമാണ് രോഗികളുടെ പക്കൽ നിന്നും വാങ്ങുന്നത്. മാമംഗലം പൊറ്റക്കുഴി റോഡിൽ 100 മീറ്റർ മാറിയാണ് വീട്. ബന്ധപ്പെടാനുള്ള നമ്പർ 9946000038.