- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനത്തെത്തുടർന്നു യുവതി ജീവനൊടുക്കിയ സംഭവം; ഒരു വർഷത്തിനിപ്പുറം ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ; അറസ്റ്റ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം
തൃശൂർ : ശാരീരിക മാനസിക പീഡനത്തെത്തുടർന്നു യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂർ തിരുവമ്പാടി ശാന്തിനഗർ ശ്രീനന്ദനത്തിൽ നവീനെയാണ് (40) സിറ്റി പൊലീസ് പിടികൂടിയത്. ആരുമില്ലാത്ത സമയത്തു വീട്ടിലെത്തിയ നവീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. കടുത്ത മാനസിക സംഘർഷത്തിലായ യുവതി ജീവനൊടുക്കുകയായിരുന്നു. നവീനാണു മരണത്തിന് ഉത്തരവാദിയെന്ന് യുവതി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. ഡയറിയിൽ നിന്നാണു കുറിപ്പ് കണ്ടെടുത്തത്.
അതേസമയം, പൊലീസിനു പരാതി നൽകി ഒരു വർഷം കാത്തിരുന്നിട്ടും നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിർദേശിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.2020 സെപ്റ്റംബറിൽ ഷൊർണൂർ റോഡിനു സമീപം ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണു യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു നവീൻ. ഭർത്താവും നവീനും വീട്ടിൽ ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
നവീന്റെ ഇരകളിൽ ഒരാൾ മാത്രമായിരുന്നു താനെന്നു മനസ്സിലാക്കാൻ കഴിഞ്ഞെന്നും കുറിപ്പിലുണ്ട്. നവീന്റെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നെന്നും രണ്ടാം ഭാര്യയുമായി വിവാഹമോചനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.