യറാമിന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടിയിൽ ഇത്ര കണ്ട് ചമ്മിയ സംഭവം വേറെ ഉണ്ടാകില്ല. മണിയൻപിള്ള രാജു എഴുതിയ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിൽലാണ് എല്ലാവരെയും ചിരിപ്പിച്ചു കൊല്ലുന്ന ആ രസകരമായ സംഭവം പങ്കു വെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജയറാമിന്റെ വിവാഹത്തിനു മുമ്പാണ് സംഭവം. പാർവതിയുമായുള്ള പ്രണയം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം.

അന്നത്തെ സൂപ്പർ ഹീറോ ആയിരുന്നതിനാൽ നിറയെ ഉദ്ഘാടന ചടങ്ങുകളും ജയറാമിനെ  തേടി എത്തും. അങ്ങനെയിരിക്കെയണ് ഒരു മുണ്ട് കടയുടെ ഉദ്്ഘാടനത്തിന് ജയറാമിനെ വിളിക്കുന്നത്. നല്ലൊരു സിൽക്ക് ഷർട്ടും മുണ്ടും ധരിച്ച് അതിസുന്ദരനായാണ് ജയറാം കാറിൽ കടയുടെ മുന്നിൽ ചെന്ന് ഇറങ്ങിയത്.

സാമാന്യം നല്ല ജനക്കൂട്ടമുണ്ട്. കാരണം, ജയറാമിന്റെ സ്വന്തം നാടാണല്ലോ. ചെന്നിറങ്ങിയതും ജയറാമിനെ കാണാൻ ആളുകൾ ഉന്തും തള്ളും പിടിയും വലിയുമായി. തിക്കിനിടയിൽ ജയറാം പെട്ടുപോയി. ജനക്കൂട്ടത്തെ ഇടിച്ചുമാറ്റി ജയറാം ഒരുവിധത്തിൽ മുന്നോട്ടുപോയി. കുറച്ച് ദൂരം പിന്നിട്ട ശേഷമാണ് ജയറാമിന് ഒരു കാര്യം മനസിലാകുന്നത് തന്റെ മുണ്ട് ഇല്ല. ജയറാം ഞെട്ടിത്തിരിഞ്ഞ് ചുറ്റും നോക്കി. താഴെ വീണു കിടപ്പുണ്ടോ, ആരുയെങ്കിലും കൈയിലിരിപ്പുണ്ടോ എവിടെ? മുണ്ട് ആ ഏരിയയിൽ ഒരിടത്തുമില്ല.

ശരിക്കും ഞെട്ടിയെങ്കിലും താരം ധൈര്യം കൈവിട്ടില്ല. ചുറ്റും നോക്കിയപ്പോൾ അതാ ഒരാൾ പത്രവുമായി നില്ക്കുന്നു. ഒന്നും നോക്കിയില്ല, പത്രം തട്ടിപ്പറിച്ചെടുത്തു. എന്നിട്ടു മുണ്ടുപോലെ മറച്ചുപിടിച്ചു തത്കാലം നാണം മറച്ചു. തല്ക്കാലം എല്ലാം സേഫ്. ഇന്നത്തെ പോലെ മൊബൈൽഫോണും വാട്സാപ്പും ഒന്നുമില്ലാത്തതിനാൽ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. എന്നാൽ പണി അവിടെ കൊണ്ടും നിന്നില്ല. ഉദ്ഘാടനത്തിനായി കുനിഞ്ഞ് താലത്തിലെ കത്രിക എടുത്തു. അപ്പോഴതാ മറച്ചുപിടിച്ചിരുന്ന പത്രം ഒറ്റക്കീറൽ. ആകെ ചമ്മി നാശമായി, ഒരു വിധത്തിൽ അകത്തു കയറി മുണ്ടുടുത്ത് ജയറാം തിരികെ വീട്ടിലെത്തി.

ഇത്രയും കഴിഞ്ഞതേ ജയറാം ചമ്മി നാശമായിരുന്നു. ഇതൊക്കെ കാമുകിയായ പാർവതി അറിയുമോയെന്ന ഭയത്തിലായിരുന്നു ജയറാം. എന്തായാലും വീട്ടിലെത്തിയതിനു പിന്നാലെ പാർവതി വിളിച്ചു. ഫോൺ വയ്ക്കാറായപ്പോൾ പാർവതിയുടെ വക ഒരുചോദ്യം- ആ മുണ്ട് കിട്ടിയോ? ജീവിതത്തിൽ അതുപോലെ ഒരിക്കലും ചമ്മിയിട്ടില്ലെന്ന് ജയറാം ഇപ്പോഴും പറയും