തിരുവനന്തപുരം: മാരക എം.ഡി. എം. എ ലഹരി മരുന്ന് വാണിജ്യ അളവിൽ തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ പ്രതിയായ കാസർഗോഡ് സ്വദേശിയെ ഹാജരാക്കാൻ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി കെ. ലില്ലി ഉത്തരവിട്ടു. കാസർഗോഡ് ഉപ്പള കുന്ദച്ചക്കട്ടെ സ്വദേശി അബ്ദുൾ സമദിനെയാണ് ഹാജരാക്കേണ്ടത്. പ്രതിയെ ജൂലൈ 3 ന് ഹാജരാക്കാൻ തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് കമ്മീഷണറോടാണ് കോടതി ഉത്തരവ്.

2021 ഒക്ടോബർ 20 നാണ് കേസിനാസ്പദമായ മാരക ലഹരിക്കടത്ത് നടന്നത്. വാണിജ്യ അളവായ 15 ഗ്രാം മാരക എം ഡി എം എ ലഹരിമരുന്ന് തലസ്ഥാനത്തേക്ക് കടത്താൻ ശ്രമിക്കവേ പട്ടം മുട്ടട വെച്ച് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായെന്നാണ് കേസ്. 5 മില്ലി ഗ്രാം കൈവശം വക്കുന്നത് പോലും കുറ്റകരമായ ചെറിയ അളവിന് ശിക്ഷാർഹവുമായ കുറ്റമാണ്. നർക്കോട്ടിക് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ 8 (സി) , 22 (ബി) എന്നീ വകുപ്പുകൾ പ്രകാരം സെഷൻസ് കേസെടുത്ത കോടതി പ്രതിയെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.