- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈംഗിക പീഡന കേസിൽ പ്രതിയായ കോൺഗ്രസ് കൗൺസിലറെ മേയർ സംരക്ഷിക്കുന്നുവെന്ന് ആരോപണം; കൗൺസിലറെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ കഴിവുകേടെന്ന് തിരിച്ചടിച്ചു മേയറും; കണ്ണൂർ കോർപറേഷൻ യോഗത്തിൽ ബഹളമയം
കണ്ണൂർ: കണ്ണൂർ കോർപറേഷൻ യോഗത്തിൽ പീഡന കേസിലെ പ്രതിയായ കോൺഗ്രസ് കൗൺസിലറെ മേയർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ബഹളം. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ചു തർക്കങ്ങളും ബഹളവുമുണ്ടായത്. പൊതു മരാമത്ത് വകുപ്പ് പ്രവൃത്തികളുടെ 90 അജണ്ടകൾ ചർച്ച ചെയ്തതിനു ശേഷമാണ് പ്രതിപക്ഷം ആരോപണവുമായി രംഗത്തുവന്നത് കണ്ണൂർ കോർപറേഷൻ കിഴുന്ന വാർഡിലെ കൗൺസിലർ പി.വി കൃഷ്ണകുമാർ പീഡന കേസില പ്രതിയായി ചേർക്കപ്പെട്ടിരിക്കുകയാണെന്നും കൃഷ്ണകുമാറിനെ ഒളിവിൽ താമസിപ്പിക്കുന്നത് മേയറും കോൺഗ്രസ് നേതാക്കളുമാണെന്നായിരുന്നു ആരോപണം.
എന്നാൽ ഇതിനു മറുപടിയായി കൗൺസിലറെ പിടികൂടാൻ കഴിയാത്തത് ഈ സർക്കാരിന്റെ ഭരണത്തിലെ പൊലിസിന്റെ കഴിവുകേടാണെന്ന് മേയർ പറഞ്ഞു. നിയമം അതിന്റെ വഴിക്കു പോകുമെന്നും ഈ വിഷയത്തിൽ മറ്റാരും ഇടപെടാൻ പോകുന്നില്ലെന്നും മേയർ വ്യക്ത മാക്കി. എന്നാൽ കോൺഗ്രസ് നേതാക്കളിൽ ചിലരുടെ സഹായത്തോടെ ആരോപണ വിധേയനായ കൗൺസിലറെ ഓരോ സ്ഥലത്തു നിന്നും മാറ്റി കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് ഉന്നത നേതാക്കളാണ് കൃഷ്ണകുമാറിനെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർ രവീന്ദ്രൻ ആരോപിച്ചു.
ഇതോടെ ഭരണ പക്ഷത്തെ അഡ്വ ഇന്ദിര വിഷയത്തിൽ ഇടപെടുകയും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ആരോപണമുണ്ടായത് മറന്നു പോകരുതെന്ന് പ്രതിപക്ഷത്തോട് വിളിച്ചു പറയുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ നിര പ്രകോപിതരായി. എന്തു വന്നാലും കൃഷ്ണകുമാറിനെ കൗൺസിലർ സ്ഥാനത്തു നിന്നും പുറത്താക്കുന്നതു വരെ തങ്ങൾ സമരം ചെയ്യുമെന്ന് പ്രതിപക്ഷ അംഗം സി രവീന്ദ്രൻ പറഞ്ഞു. ഇതിനു ശേഷവും ബഹളം തുടർന്നപ്പോൾ മേയർ കൗൺസിൽ യോഗം പിരിച്ചു വിടുകയായിരുന്നു.
കഴിഞ്ഞ ദിവസം ആരോപണ വിധേയനായ കോൺഗ്രസ് കൗൺസിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കോർപറേഷൻ ഓഫിസിൽ സമരം നടത്തിയിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തത്. വരും ദിവസങ്ങളിലും കൃഷ്ണകുമാറിനെ കൗൺസിലർ സ്ഥാനത്തു നിന്നും പുറത്താക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് എൽ.ഡി.എഫ് തീരമാനം.
തലശേരി സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാറിന്റെ മുൻകൂർ ജാമ്യ ഹരജി തള്ളിയത്. അതിനു ശേഷം ഇയാളെ കണ്ടെത്തുന്നതിനായി പൊലിസ് തെരച്ചിൽ ശക്തമാക്കിയിരിക്കു യാണ്. കഴിഞ്ഞ ജൂലായ് 15 നാണ് കോൺഗ്രസ് നിയന്ത്രി ത സഹകരണ സംഘത്തിലെ ജീവനക്കാരിയായ യുവതിയെ കൃഷ്ണകുമാർ ലൈംഗിക ഉദ്ദ്യേശത്തോടെ കയറി പിടിക്കുകയും ലൈംഗിക ഉദ്ദ്യേശത്തോടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്ന പരാതി ഉയർന്നത്. എടക്കാട് പൊലിസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.




