ആലപ്പുഴ: പ്രശസ്ത കീബോർഡ് കലാകാരൻ കണ്ണൻ (44) ആലപ്പുഴ കഞ്ഞിക്കുഴിയിലെ സ്വന്തം സ്റ്റുഡിയോ റൂമിൽ മരിച്ച നിലയിൽ. ഇന്ന് രാവിലെ ആലപ്പുഴ കഞ്ഞികുഴിക്ക് സമീപമുള്ള സൂരജ് നടത്തുന്ന എ ജെ സ്റ്റുഡിയോയ്ക്ക് സമീപമുള്ള വാടകമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീത സംവിധായകനായിരുന്ന കലവൂർ ബാലന്റെ മകൻ സൂരജ് എന്ന കണ്ണൻ ഇരുപതു വർഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോർഡ് കലാകാരനായി പ്രവർത്തിക്കുകയായിരുന്നു.

സ്റ്റുഡിയോയിൽ രാത്രി ഒപ്പമുണ്ടായിരുന്ന െ്രെഡവർ വിപിൻ ആണു കണ്ണൻ മരിച്ച വിവരം രാവിലെ പൊലീസിൽ അറിയിച്ചത്. സംഗീത സംവിധായകരായ രവീന്ദ്രൻ, മോഹൻ സിതാര, എം. ജയചന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, എം.കെ. അർജുൻ, ജോൺസൺ തുടങ്ങിയവരോടൊപ്പം ദീർഘകാലം പ്രവർത്തിച്ചു. കല്യാണ രാമൻ, രതിനിർവേദം, ആകാശഗംഗ, മിഴിരണ്ടിലും, അനന്ദഭദ്രം, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നീ ചിത്രങ്ങളിലെ സംഗീത രചനയ്ക്കായി അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ സൂരജിന്റെ െ്രെഡവർ മുറിയിൽ തട്ടിവിളിച്ചപ്പോൾ അനക്കമില്ലാതിരുന്നതിനെ തുടർന്ന് സഹോദരൻ കിരണിനെ വിവരം അറിയിക്കുകയായിരുന്നു.കിരൺ എത്തി മാരാരിക്കുളം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാരാരികുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സൂരജിന് അർബുദവും ആസ്മ സംബന്ധമായ അസുഖവും ബാധിച്ചിരുന്നതായി

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ സാധാരണക്കാരുടെ ഇടയിലും പ്രശസ്തനായ വ്യക്തിയായിരുന്നു കണ്ണൻ. സംഭവസ്ഥലത്തെത്തി തെളിവെടുത്ത മാരാരിക്കുളം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിക്കും.