- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയോടെ ദുബായ് വഴി പാക്കിസ്ഥാനിലെത്തിയ അമ്മയും ഭാര്യയും കുൽഭൂഷൺ ജാദവിനെ നേരിൽ കണ്ടു; 22 മാസത്തെ കാത്തിരുപ്പിനൊടുവിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത് കനത്ത സുരക്ഷാ വലയത്തിനുള്ളിൽ ഇസ്ലാമബാദിൽ; ഇരുവർക്കു മിടയിൽ ചില്ലു കൊണ്ട് മതിൽ തീർത്ത് പാക്കിസ്ഥാൻ; വിദേശകാര്യ മന്ത്രാലയം ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ച്ച അരമണിക്കൂർ നീണ്ടു; ആദ്യം ഇന്ത്യൻ ഹൈക്കമ്മിഷണറുടെ ഓഫിസിലെത്തിയ ഇവർ കുൽഭൂഷണിനെ കാണാനെത്തിയത് ഡപ്യൂട്ടി ഹൈകമ്മിഷണർ ജെ.പി.സിങ്ങിനൊപ്പം
ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യയുടെ വ്യോമസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ അമ്മയും ഭാര്യയും കണ്ടു. 22 മാസത്തിന് ശേഷമാണ് കനത്ത സുരക്ഷാ വലയത്തിൽ കുൽഭൂഷൺ ജാദവിന് കുടുംബവുമായുള്ളകൂടിക്കാഴ്‌ച്ചയ്ക്ക് അവസരമൊരുങ്ങിയത്. ഒരു ചില്ല് ഗ്ലാസിന്റെ അതിർത്തി ഇരുവർക്കു മിടയിൽ പാക്കിസ്ഥാൻ തീർത്തിട്ടുണ്ട്. ക്രിസ്തുമസ് കൺസഷന്റെ ഭാഗമായാണ് പാക്കിസ്ഥാൻ അനുവാദം നൽകിയത്. മുപ്പതു മിനിറ്റാണ് അനുവദിച്ചതെങ്കിലും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ പി സിങ്ങിനൊപ്പമാണ് കുൽഭൂഷൺ യാദവിന്റെ ഭാര്യ ചേതൻകുൽ യാദവും അമ്മ അവന്തി ജാധവും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. അതേസമയം ജെപി സിങ്ങിന് കുൽഭൂഷണുമായി സംസാരിക്കുന്നതിന് പാക്കിസ്ഥാൻ അനുവാദം നൽകിയിട്ടുണ്ടെന്ന് വാർത്ത വന്നിരുന്നെങ്കിലും അനുമതി നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഓഫിസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. അരമണിക്കൂറോളമാണ് കുൽഭൂഷണുമായി കൂട
ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യയുടെ വ്യോമസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ അമ്മയും ഭാര്യയും കണ്ടു. 22 മാസത്തിന് ശേഷമാണ് കനത്ത സുരക്ഷാ വലയത്തിൽ കുൽഭൂഷൺ ജാദവിന് കുടുംബവുമായുള്ളകൂടിക്കാഴ്‌ച്ചയ്ക്ക് അവസരമൊരുങ്ങിയത്. ഒരു ചില്ല് ഗ്ലാസിന്റെ അതിർത്തി ഇരുവർക്കു മിടയിൽ പാക്കിസ്ഥാൻ തീർത്തിട്ടുണ്ട്. ക്രിസ്തുമസ് കൺസഷന്റെ ഭാഗമായാണ് പാക്കിസ്ഥാൻ അനുവാദം നൽകിയത്. മുപ്പതു മിനിറ്റാണ് അനുവദിച്ചതെങ്കിലും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ പി സിങ്ങിനൊപ്പമാണ് കുൽഭൂഷൺ യാദവിന്റെ ഭാര്യ ചേതൻകുൽ യാദവും അമ്മ അവന്തി ജാധവും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. അതേസമയം ജെപി സിങ്ങിന് കുൽഭൂഷണുമായി സംസാരിക്കുന്നതിന് പാക്കിസ്ഥാൻ അനുവാദം നൽകിയിട്ടുണ്ടെന്ന് വാർത്ത വന്നിരുന്നെങ്കിലും അനുമതി നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഓഫിസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. അരമണിക്കൂറോളമാണ് കുൽഭൂഷണുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിരിക്കുന്നത്. തൊട്ടടുത്താണ് ഇരുവരും ഉള്ളതെങ്കിലും ഇരുവർക്കുമിടയിൽ പാക്കിസ്ഥാൻ തീർത്തിരിക്കുന്ന ചില്ലു മതിൽ ചെറു തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
ഉച്ചയോടെയാണ് കുൽഭൂഷൺ ജാദവിന്റെ ഭാര്യയും അമ്മയും ദുബായ് വഴി പാക്കിസ്ഥാനിലെത്തിയത്. ഏഴു വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യം ഇന്ത്യൻ ഹൈക്കമ്മിഷണറുടെ ഓഫിസിലേക്കാണ് ഇവർ പോയത്. അതേ സമയം കുൽഭൂഷൺ ജാദവിന്റെ കുടുംബം മാധ്യമങ്ങളെ കാണില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഡപ്യൂട്ടി ഹൈകമ്മിഷണർ ജെ.പി.സിങ്ങും ഒപ്പമുണ്ട്. ഇദ്ദേഹത്തെയും കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാൻ അനുവദിച്ചിട്ടുണ്ട്.
സന്ദർശിക്കുന്നതിന് മുന്നോടിയായി മേഖലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത് . ആക്രമണമുണ്ടായാൽ നേരിടുന്നതിനായി ഓഫിസിനു ചുറ്റും പൊലീസ്, അർധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട്. സന്ദർശക സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇന്ത്യ സമ്മതിക്കുകയാണെങ്കിൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.
ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുൽഭൂഷൺ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ത്യ നൽകിയ അപ്പീൽ പരിഗണനയിലാണ്. 2016 മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്ന് ജാദവിനെ അറസ്റ്റു ചെയ്‌തെന്നാണ് പാക്കിസ്ഥാൻ അറിയിച്ചിട്ടുള്ളത്. ഇന്ത്യൻ വ്യോമ സേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ വിരമിച്ച ശേഷം ഇറാനിൽ കച്ചവടം നടത്തുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.