പത്തനംതിട്ട: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ ആള്‍ക്ക് 65 വര്‍ഷം കഠിനതടവും രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. റാന്നി കീക്കൊഴൂര്‍ വിളയില്‍പ്പടി പുള്ളിയില്‍ പുതുപറമ്പില്‍ സജീവിനെയാണ് (40) പത്തനംതിട്ട പോക്‌സോ അതിവേഗക്കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാള്‍ മുന്‍പും പലതവണ തന്നെ ഉപദ്രവിച്ചതായി കുട്ടി കോടതിയില്‍ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. റാന്നി പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി.എസ്.വിനോദാണ് കേസന്വേഷിച്ചത്.