തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ സൂത്രധാരന്‍ ഒട്ടകം രാജേഷിന് തലസ്ഥാനവിചാരണ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.

2014 ലെ പോത്തന്‍കോട് വധശ്രമക്കേസില്‍ വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്താനാണ് വാറണ്ട്. രാജേഷിനെ ആഗസ്റ്റ് 5 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് ജഡ്ജി ജി. രാജേഷ് ഉത്തരവിട്ടത്.

നിലവില്‍ രാജേഷ് പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ്. കൂടാതെ മംഗലപുരം ലാലു വധക്കേസില്‍ 2014 ല്‍ നല്‍കിയ ജാമ്യം അടുത്തിടെ കോടതി റദ്ദാക്കി. 2014ലെ ജാമ്യവ്യവസ്ഥ ലംഘിച്ച് സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതിനാണ് ജാമ്യം റദ്ദാക്കി വീണ്ടും കല്‍തുറുങ്കിലടച്ചത്. ദിനീഷ് ,