- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് തടവിൽ കഴിഞ്ഞിരുന്ന സമാധാന നോബൽ പുരസ്കാര ജേതാവ് ലിയു സിയാവോബോ അന്തരിച്ചു; മരണം കരളിന് ബാധിച്ച അർബുദത്തെ തുടർന്ന്; വീട്ടുതടങ്കലിൽ ഇട്ടത് നോബൽ സമ്മാനം വാങ്ങാനും വിദേശത്തു ചികിത്സിക്കാനും അനുവദിക്കാതെ
ബീജിങ്: ചൈനീസ് ഭരണകൂടം തടവിലിട്ടിരുന്ന, സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ലിയു സിയാവോബോ അന്തരിച്ചു. കരളിന് ബാധിച്ച അർബുദത്തെ തുടർന്ന് ഷെന്യാംഗിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 61 വയസുകാരനായ സിയാവോബോയുടെ അന്ത്യമുണ്ടായത്. 2010 -ലെ നൊബേൽ സമാധാന പുരസ്‌കാരത്തിന് സിയാവോബായെ തെരഞ്ഞെടുത്തെങ്കിലും പുരസ്‌കാരം ഏറ്റുവാങ്ങാൻ ചൈനീസ് ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. തടങ്കലിലായിരിക്കെയാണ് 2010 ൽ സിയാവോബോ നൊബേൽ പുരസ്‌കാരത്തിന് അർഹനായത്. മനുഷ്യാവകാശ പ്രവർത്തകനായ ലിയുവിനെ 2008 ലാണു ചൈന അറസ്റ്റ് ചെയ്തത്. ജനാധിപത്യം, ബഹുകക്ഷി തിരഞ്ഞെടുപ്പ്, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, നഗര-ഗ്രാമ സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, പൊതുവിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങി 19 ആവശ്യങ്ങളടങ്ങുന്ന അവകാശപത്രിക തയാറാക്കാൻ നേതൃത്വം നൽകിയതിന്റെ പേരിലാണു 2008ൽ ലിയുവിനെ അറസ്റ്റ് ചെയ്തത്. ഏറെക്കാലം ഏകാന്ത തടവിൽ പാർപ്പിച്ചശേഷമാണ് അറസ്റ്റ് ഔദ്യോഗികമായി വെളിപ്പെടുത്ത
ബീജിങ്: ചൈനീസ് ഭരണകൂടം തടവിലിട്ടിരുന്ന, സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ലിയു സിയാവോബോ അന്തരിച്ചു. കരളിന് ബാധിച്ച അർബുദത്തെ തുടർന്ന് ഷെന്യാംഗിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 61 വയസുകാരനായ സിയാവോബോയുടെ അന്ത്യമുണ്ടായത്.
2010 -ലെ നൊബേൽ സമാധാന പുരസ്‌കാരത്തിന് സിയാവോബായെ തെരഞ്ഞെടുത്തെങ്കിലും പുരസ്‌കാരം ഏറ്റുവാങ്ങാൻ ചൈനീസ് ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. തടങ്കലിലായിരിക്കെയാണ് 2010 ൽ സിയാവോബോ നൊബേൽ പുരസ്‌കാരത്തിന് അർഹനായത്.
മനുഷ്യാവകാശ പ്രവർത്തകനായ ലിയുവിനെ 2008 ലാണു ചൈന അറസ്റ്റ് ചെയ്തത്. ജനാധിപത്യം, ബഹുകക്ഷി തിരഞ്ഞെടുപ്പ്, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, നഗര-ഗ്രാമ സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, പൊതുവിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങി 19 ആവശ്യങ്ങളടങ്ങുന്ന അവകാശപത്രിക തയാറാക്കാൻ നേതൃത്വം നൽകിയതിന്റെ പേരിലാണു 2008ൽ ലിയുവിനെ അറസ്റ്റ് ചെയ്തത്.
ഏറെക്കാലം ഏകാന്ത തടവിൽ പാർപ്പിച്ചശേഷമാണ് അറസ്റ്റ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. രാജ്യത്തിനെതിരായ വിധ്വംസക പ്രവർത്തനമായിരുന്നു ചുമത്തിയ കുറ്റം. തുടർന്ന് 2010 ലെ നൊബേൽ സമാധാന പുരസ്‌കാരം ലഭിച്ചെങ്കിലും ഏറ്റുവാങ്ങാൻ അനുവദിച്ചില്ല.
സിയാവോബോയ്ക്കു സമ്മാനം നൽകിയതിനെ ചൈന രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തുടർന്ന്, ഒഴിഞ്ഞ കസേരയിലാണു നൊബേൽ സമിതി മെഡലും പ്രശസ്തിപത്രവും സമർപ്പിച്ചത്. 1935നു ശേഷം ആദ്യമായാണ് നൊബേൽ ജേതാവിനോ പ്രതിനിധിക്കോ പുരസ്‌കാരദാനച്ചടങ്ങിൽ പങ്കെടുക്കാനാവാതെ പോയത്.
അർബുദരോഗബാധയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സിയാവോബോയെ വിദേശത്തേക്ക് വിടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭ്യർത്ഥനയും ചൈന നിരാകരിച്ചിരുന്നു.